Loading ...

Home Business

കുടിയേറ്റ തൊഴിലാളികള്‍ക്ക് 50,000 കോടിയുടെ പദ്ധതി

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നു നാട്ടില്‍ മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് വരുമാനം ഉറപ്പാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. കുടിയേറ്റ തൊഴിലാളികളുടെ കഴിവും തൊഴില്‍ ദിനങ്ങളും ഉപയോഗപ്പെട്ടും. 116 ജില്ലകളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി 25 പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ടെന്നും ഇതിനായി 50,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ഗ്രാമീണ റോഡ് നിര്‍മാണം ഉള്‍പ്പെടെയുള്ള ജോലികള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. à´•àµâ€‹à´Ÿà´¿â€‹à´¯àµ‡â€‹à´±àµà´± തൊഴിലാളികളെ ഉപയോഗിച്ച്‌ ഗ്രാമീണ അടിസ്ഥാന വികസനം വേഗത്തിലാക്കുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന "ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍' പദ്ധതിയ്ക്ക് മുന്നോടിയായി ധനമന്ത്രി ഇന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്.

ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍ എന്നീ ആറ് സംസ്ഥാനങ്ങളിലായി 116 ജില്ലകളിലേക്കാണ് കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടുള്ളത്. ഇവര്‍ക്ക് 125 ദിവസത്തെ തൊഴില്‍ ഉറപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം.

കുടിയേറ്റ തൊഴിലാളികള്‍ക്ക് ആദ്യ ഘട്ടത്തില്‍ നാലുമാസത്തേക്കാണ് ജോലി നല്‍കുന്നതെങ്കിലും പിന്നീട് കുടിയേറ്റക്കാര്‍ക്കും കേന്ദ്രത്തിനും ഇത് എങ്ങനെ പ്രയോജനപ്പെടുമെന്ന് വിലയിരുത്തി അനുയോജ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

Related News