Loading ...

Home National

ഇന്ത്യ -ചൈന സഘർഷം;അടിയന്തര യോഗം വിളിച്ചുചേര്‍ത്തു പ്രതിരോധമന്ത്രി

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്‌ ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്.

ഉച്ചയ്ക്ക് ഒന്നരയോടെ യോഗം അവസാനിച്ചതിനുശേഷം രാജ്നാഥ് പ്രതിരോധ മന്ത്രാലയത്തില്‍നിന്നു സ്വന്തം വസതിയിലേക്കു പോയി. മൂന്ന് മണിയോടെ അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയിലെത്തും. വൈകിട്ടോടെ പ്രതിരോധ മന്ത്രി ചൈനാ അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച്‌ വിശദീകരണം നല്‍കുമെന്നാണു റിപ്പോര്‍ട്ടുകള്‍. à´•à´¿â€‹à´´â€‹à´•àµà´•â€‹à´¨àµâ€ ലഡാക്കില്‍ ചൈനയുടെ ആക്രമണത്തില്‍ ഒരു കേണലടക്കം മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു യോഗം. ഗാല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് ചൈനീസ് ആക്രമണമുണ്ടായത്. ഇന്‍ഫെന്‍ട്രി ബറ്റാലിയനിലെ കമാന്‍ഡിംഗ് ഓഫിസറായ സന്തോഷ് ബാബുവും രണ്ടു സൈനികരുമാണു കൊല്ലപ്പെട്ടത്.

1975-ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമാകുന്നത്. പ്രശ്ന പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ ചര്‍ച്ച തുടങ്ങി.

Related News