Loading ...

Home Kerala

ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയാലും സംഘം ചേരല്‍ അനുവദിക്കില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ടെയ്ന്‍‍മെന്‍റ് സോണുകളില്‍ 24 മണിക്കൂറും കര്‍ഫ്യൂവിന് സമാനമായ നിയന്ത്രണമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയാലും സംഘംചേരല്‍ അനുവദിക്കില്ല. സംഘം ചേരല്‍ അനുവദിച്ചാല്‍ റിവേഴ്സ് ക്വാറന്‍റൈന്‍ പരാജയപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചു. എന്നാല്‍ ചില കാര്യങ്ങളില്‍ നിയന്ത്രണം തുടരാനോ കര്‍ക്കശമാക്കാനോ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. à´°àµ‹â€‹à´—വ്യാപന സ്ഥിതിയനുസരിച്ച്‌ മാറ്റം വരുത്തണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. രോഗവ്യാപനം തടയണം. പ്രായമായവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് അപകടകരമാകും. കണ്ടെയ്ന്‍മെന്‍റ് സോണില്‍ ജൂണ്‍ 30 വരെ പൂര്‍ണ്ണ ലോക്ക്ഡൗണാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News