Loading ...

Home National

പ്രവാസികളുടെ മടക്കത്തിന് കേന്ദ്രത്തിന്‍റെ പച്ചക്കൊടി

ന്യൂഡല്‍ഹി: പ്രവാസികളുടെ മടക്കത്തില്‍ തീരുമാനമായി. പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് പ്രത്യേക അനുമതി നല്‍കി കൊണ്ടുള്ള ഉത്തരവ് കേന്ദ്രം ഇറക്കി. എംബസികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം കേന്ദ്രം നല്‍കി.

അര്‍ഹരുടെ പട്ടിക എംബസികള്‍ തയാറാക്കും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, വിസിറ്റിംഗ് വിസയില്‍ എത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന.

പ്രത്യേക വിമാനവും കപ്പലുകളുമാണ് ഇതിനായി ഒരുക്കുന്നത്. à´•àµ‹â€‹à´µà´¿â€‹à´¡àµ പരിശോധനയ്ക്ക് നടത്തിയശേഷമേ ഇവരെ മടക്കി കൊണ്ടുവരുകയുള്ളു. രോഗമില്ലാത്തവരെ മാത്രമായിരിക്കും വിമാനത്തില്‍ കയറ്റുകയെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രവാസികളുടെ മടക്കം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. യാത്രാക്കൂലി പ്രവാസികള്‍ വഹിക്കണം. മടങ്ങിയെത്തുന്നവര്‍ ആരോഗ്യസേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.14 ദിവസം ഇവര്‍ ക്വാറന്‍റൈനില്‍ കഴിയണമെന്നും കേന്ദ്ര ഉത്തരവില്‍ പറയുന്നു.

Related News