Loading ...

Home Kerala

അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം അയയ്ക്കാനാവില്ല; കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം തിരിച്ചയയ്ക്കണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പിലാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രയും ആളുകളെ കേരളത്തിനു പുറത്തേയ്ക്ക് അയയ്ക്കുന്നത് അപകടകരമാണെന്നും അതിഥി തൊഴിലാളികളെ അയയ്ക്കാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

അതിഥി തൊഴിലാളികളെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിര്‍ദേശം വന്നു. അവരെ ബസ് മാര്‍ഗം തിരിച്ചയയ്ക്കണം എന്നാണു കേന്ദ്രം ആവശ്യപ്പെടുന്നത്. à´Žâ€‹à´¨àµà´¨à´¾â€‹à´²àµâ€, കേരളത്തിലുള്ളവരുടെ കാര്യത്തില്‍ അതു പ്രായോഗികല്ല. അതുകൊണ്ടുതന്നെ ഇവരെ വിവിധ സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാന്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്നു കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ്പെഷല്‍ ട്രെയിന്‍ അനുവദിക്കണമെന്നു പ്രധാനമന്ത്രിയോട് നേരത്തെ അഭ്യര്‍ഥിച്ചതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ആകെ 3.6 ലക്ഷം അതിഥി തൊഴിലാളികളുണ്ട്. ഇവര്‍ 20,826 ക്യാന്പുകളിലായി കഴിയുകയാണ്. അവരില്‍ മഹാഭൂരിപക്ഷവും സ്വന്തം നാട്ടിലേക്കു പോകാന്‍ ആഗ്രഹിക്കുന്നവരാണ്. ബംഗാള്‍, ആസാം, ഒഡീഷ, ബിഹാര്‍, യുപി ഇവിടങ്ങളില്‍നിന്നുള്ളവരാണ് ഭൂരിഭാഗവും.

ഇത്രയധികം ആളുകളെ ബസ്മാര്‍ഗം കൊണ്ടുപോകുന്നതു പ്രയാസകരമാണ്. ഇവരില്‍ പലര്‍ക്കും രോഗം പകരാന്‍ സാധ്യതയുണ്ട്. ഇതു കണക്കിലെടുത്താണ് സ്പെഷല്‍ ട്രെയിന്‍ ആവശ്യപ്പട്ടത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി കത്തയച്ചിട്ടുണ്ട്. ശാരീരിക അകലം പാലിച്ച്‌ വേണം അതിഥി തൊഴിലാളികളെ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോകാന്‍. ട്രെയിനിലായാല്‍ ആരോഗ്യസംഘത്തിന് പരിശോധിക്കാം. ഭക്ഷണവും വെള്ളവും ട്രെയിനില്‍ നല്‍കാം.

എല്ലാവര്‍ക്കും ഒരേ ദിവസം ഒരേസമയം നാടുകളിലേക്കു പോകാന്‍ കഴിയില്ല. അതുമൂലമുണ്ടാകുന്ന സംഘര്‍ഷം തടയാന്‍ കഴിയണം. ഇതു സംബന്ധിച്ചു പോലീസിനു കര്‍ശനമായി നിര്‍ദേശം നല്‍കി. ഇതിനു മറ്റു വകുപ്പുകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

Related News