Loading ...

Home National

യു.പിയില്‍ ക്വാറന്‍റീനിലുള്ളവര്‍ക്കും ദുരിതം; ഭക്ഷണത്തിന് സാമൂഹിക അകലം മറന്ന് തിരക്ക്

ലഖ്നോ: മതിയായ ഭക്ഷണമോ പരിചരണമോ ഇല്ലാതെ ഉത്തര്‍പ്രദേശിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിലുള്ളവര്‍ നയിക്കുന്നത് ദുരിതജീവിതം. ആഗ്രയിലുള്ള ക്വാറന്‍റീന്‍ കേന്ദ്രത്തിലെ പൂട്ടിയ ഗേറ്റിന് അപ്പുറത്തുള്ള വെള്ളകുപ്പിയും ബിസ്കറ്റും ഭക്ഷണപ്പൊതികളും എടുക്കാന്‍ തിരക്ക് കൂട്ടുന്നവരുടെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.ഭക്ഷണം നല്‍കാന്‍ അമിത അകലം പാലിച്ച അധികൃതര്‍, നിരീക്ഷണത്തിലുള്ളവരുടെ സുരക്ഷ മറന്നു. സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ച പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതികളും വെള്ളവും ഗേറ്റിനപ്പുറത്ത് കൊണ്ടുവെക്കുന്നതും ക്വാറന്‍റീനിലുള്ളവര്‍ തിരക്ക് കൂട്ടി കൈ പുറത്തേക്കിട്ട് അവ എടുക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പൂട്ടിയ ഗേറ്റിന് പുറത്തുള്ള ടേബിളില്‍ ചായകപ്പുകള്‍ നിരത്തിവെച്ചതും ആളുകള്‍ കൈനീട്ടി അത് എടുത്ത് പോകുന്നതും ദൃശ്യത്തില്‍ കാണാം. വെള്ളകുപ്പികളും ബിസ്കറ്റ് പാക്കറ്റുകളും എറിഞ്ഞുകൊടുക്കുന്നുമുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടായിട്ടും സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെടാതെ അവര്‍ റോഡിനപ്പുറത്ത് മാറി നില്‍ക്കുകയാണ്. ക്വാറന്‍റീന്‍ കേന്ദ്രത്തിന് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു.സമ്ബര്‍ക്ക വിലക്കിലുള്ളവര്‍ക്ക് കൃത്യമായ ഭക്ഷണമോ ആരോഗ്യപരിശോധനയോ പരിചരണമോ ലഭിക്കുന്നില്ലെന്ന് ഇവര്‍ വിഡിയോയിലൂടെ പരാതിപ്പെടുന്നു. ഭക്ഷണവും വെള്ളവുെമത്തിച്ച്‌ നല്‍കാന്‍ ഒരു സംവിധാനവുമില്ലെന്നും തങ്ങെള പൂര്‍ണമായും അവഗണിക്കുകയാണെന്നും അവര്‍ പറയുന്നു.മെഡിക്കല്‍ സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയതായി ആഗ്ര ജില്ല മജിസ്ട്രേറ്റ് പ്രഭു എന്‍. സിങ് അറിയിച്ചു. ക്വാറന്‍റീനില്‍ കഴിയുന്നവര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ മുതിര്‍ന്ന മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ഭക്ഷണവിതരണം ഉള്‍പ്പെടെയുള്ള സൗകര്യകള്‍ ഒരുക്കിയതായും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.നേരത്തെ ഉത്തര്‍പ്രദേശിലെ കോവിഡ് രോഗികളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് വൃത്തിയില്ലാത്ത ഭക്ഷണവും താമസസൗകര്യവും ഒരുക്കിയതും വിവാദമായിരുന്നു.

Related News