Loading ...

Home Kerala

പുതിയ കുതിപ്പില്‍ കൊച്ചി മെട്രോ; തൈക്കൂടം മുതല്‍ പേട്ടവരെ പരീക്ഷണ ഓട്ടം നടത്തി

കൊച്ചി : കൊച്ചി മെട്രോയുടെ തൈക്കൂടം മുതല്‍ പേട്ട വരെയുള്ള ഒന്നര കിലോമീറ്റര്‍ പാതയില്‍ പരീക്ഷണ ഓട്ടം തുടങ്ങി. മെട്രോയുടെ ആദ്യഘട്ടത്തിന്‍റെ അവസാന ഭാഗം കമ്മീഷന്‍ ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു പരീക്ഷണ ഓട്ടം.

കൊച്ചി മെട്രോയുടെ തൈക്കൂടം മുതല്‍ പേട്ട വരെയുള്ള ഒന്നര കിലോമീറ്റ‌ര്‍ ഭാഗത്ത് രാവിലെ എഴര മുതലാണ് പരീക്ഷണ ഓട്ടം തുടങ്ങിയത്. തൈക്കൂടത്തു നിന്നും മണിക്കൂറില്‍ അ‍ഞ്ചു കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിച്ചത്. പേട്ട സ്റ്റേഷനു സമീപത്ത് അര മണിക്കൂറോളം നിര്‍ത്തിയിട്ട ശേഷം വീണ്ടും തിരികെ തൈക്കൂടത്തേക്ക് ട്രെയിന്‍ ഓടിച്ചു. വരും ദിവസങ്ങളില്‍ ട്രെയിനിന്‍റെ വേഗത കൂട്ടി പരീക്ഷണ ഓട്ടം നടത്തും. സര്‍വീസ് തുടങ്ങുന്നതിനു മുന്നോടിയായുള്ള പ്രധാന നടപടികളിലൊന്നാണ് പരീക്ഷണ ഓട്ടം. ഇതിനു മുന്നോടിയായി രാത്രി 12 മണി മുതല്‍ പാളത്തിലൂടെ വൈദ്യുതി കടത്തി വിട്ടു. ഈ റൂട്ടിലെ തൊണ്ണൂറു ശതമാനം സിവില്‍ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. അവസാന ഘട്ട സിഗ്നലിംഗ് ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

മാര്‍ച്ച്‌ 31 നു മുമ്ബായി ഈ റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ കണക്കു കൂട്ടല്‍. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് മെട്രോയുടെ മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള ഭാഗത്ത് സര്‍വീസ് തുടങ്ങിയത്. 6330 കോടി രൂപയാണ് ഒന്നാം ഘട്ടത്തിന്‍റെ ചെലവ്. പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍ വരയെുള്ള ഭാഗത്തെ പണികളും പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയായാല്‍ എസ് എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഭാഗത്തെ പണികള്‍ ആരംഭിക്കും.

Related News