Loading ...

Home National

വില കുതിച്ചു; വ്യവസായ വളര്‍ച്ച ഇടിഞ്ഞു

ന്യൂഡല്‍ഹി: ചില്ലറ വിലക്കയറ്റം ശമനമില്ലാതെ മുന്നോട്ട്; വ്യവസായവളര്‍ച്ച വീണ്ടും പിന്നോട്ട്.
ജനുവരിയില്‍ ചില്ലറവില്പന വിലക്കയറ്റം ആറുവര്‍ഷത്തെ ഉയര്‍ന്ന നിലയായ 7.59 ശതമാനമായി. ഡിസംബറിലെ വ്യവസായ വളര്‍ച്ചയാകട്ടെ 0.3 ശതമാനം ഇടിഞ്ഞു.ചില്ലറവില്പനവില സൂചിക (സിപിഐ) ആധാരമാക്കിയാണു ചില്ലറ വിലക്കയറ്റം കണക്കാക്കുന്നത്. ക്ഷാമബത്ത നിര്‍ണയം മുതല്‍ റിസര്‍വ് ബാങ്കിന്‍റെ പണനയത്തിനു വരെ ആധാരമാക്കുന്നത് ഇതാണ്.

വ്യവസായ ഉത്പാദനസൂചിക (ഐഐപി) ആധാരമാക്കിയുള്ള വ്യവസായ വളര്‍ച്ചക്കണക്ക് നവംബറില്‍ ചെറിയ ഉയര്‍ച്ച (1.8 ശതമാനം) കാണിച്ചിരുന്നു. അത് അടക്കം ഏഴു സൂചകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാമ്പത്തിക ഉണര്‍വിന്‍റെ പുതുനാമ്പുകൾ കാണാനുണ്ടെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പറഞ്ഞത്. പക്ഷേ, ആശ്വസിക്കാന്‍ വകയായില്ലെന്നു ഡിസംബറിലെ കണക്ക് കാണിച്ചു.

ഭക്ഷ്യ വിലക്കയറ്റം തന്നെയാണു ചില്ലറവിലക്കയറ്റത്തെ നിയന്ത്രണാതീതമാക്കിയത്. 2014 മേയിലെ 8.33 ശതമാനം കഴിഞ്ഞാലുള്ള ഏറ്റവും ഉയര്‍ന്ന കയറ്റമാണിത്. 2014-ല്‍ ക്രൂഡ് ഓയില്‍ വില 115 ഡോളറായിരുന്നു; ഇപ്പോള്‍ 55 ഡോളറും. ക്രൂഡ് വില പകുതിയില്‍ താഴെയായപ്പോഴും വിലക്കയറ്റം പരിധികടക്കുന്നു.

2019 ജനുവരിയില്‍ 1.97 ശതമാനം മാത്രമായിരുന്നു ചില്ലറവിലക്കയറ്റം. അന്നു ഭക്ഷ്യവില 2.24 ശതമാനം കുറയുകയും ചെയ്തു. ഇപ്പോഴാകട്ടെ ഭക്ഷ്യവിലക്കയറ്റം 13.63 ശതമാനമായി കുതിച്ചുകയറി. ഡിസംബറിലെ 14.19 ശതമാനത്തില്‍നിന്നു ചെറിയ കുറവുള്ളതാണ് ആശ്വാസം. പച്ചക്കറി വില 50.19 ശതമാനവും പയര്‍വര്‍ഗ വില 16.71 ശതമാനവും മാംസ-മത്സ്യ വില 10.5 ശതമാനവും മുട്ടവില 10.41 ശതമാനവും കൂടി.

ഭക്ഷ്യ-ഇന്ധനവിലക്കയറ്റങ്ങള്‍ ഒഴിവാക്കിയ ശേഷമുള്ള കാതല്‍ വിലക്കയറ്റം 4.1 ശതമാനത്തിലേക്കുയര്‍ന്നു. ഡിസംബറില്‍ ഇത് 3.75 ശതമാനമായിരുന്നു. മൊബൈല്‍ ഫോണ്‍ സര്‍വീസും റെയില്‍വേ ചാര്‍ജും മറ്റും കൂടിയതാണു കാതല്‍വിലക്കയറ്റം രൂക്ഷമാക്കിയത്.ചില്ലറവിലക്കയറ്റം നാലുശതമാനം (കുറഞ്ഞാല്‍ രണ്ടും കൂടിയാല്‍ ആറും ശതമാനം) എന്നതോതില്‍ നില്‍ക്കണമെന്നാണു ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നത്. ഇതിനുതക്ക രീതിയില്‍ പണനയം ഉണ്ടാക്കാനാണു റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുള്ളതും. ഇപ്പോള്‍ ആ പരിധി തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു.

തുടര്‍ച്ചയായ മൂന്നുമാസം ചുരുങ്ങിയ വ്യവസായ ഉത്പാദനം നവംബറില്‍ അല്പം ഉയര്‍ന്നതില്‍ ആശ്വാസം കാണാനില്ലെന്നാണു ഡിസംബര്‍ കണക്കു കാണിച്ചത്. ഓഗസ്റ്റില്‍ 1.4, സെപ്റ്റംബറില്‍ 4.6, ഒക്ടോബറില്‍ നാലു ശതമാനം എന്നിങ്ങനെ വ്യവസായ ഉത്പാദനം താഴോട്ടുപോയി. നവംബറില്‍ 1.8 ശതമാനംകൂടി. ഇപ്പോള്‍ ഡിസംബറില്‍ 0.3 ശതമാനം താണു. ഫാക്ടറി ഉത്പാദനം 1.2 ശതമാനവും വൈദ്യുതി ഉത്പാദനം 0.1 ശതമാനവും താണു. യന്ത്ര നിര്‍മാണം 18.2 ശതമാനമാണു താണത്. ഗൃഹോപകരണങ്ങള്‍ക്ക് 6.7 ശതമാനമാണ് ഇടിവ്. ഏപ്രില്‍-ഡിസംബര്‍ ഒമ്പതു മാസം വളര്‍ച്ച വെറും 0.5 ശതമാനമാണ്. തലേവര്‍ഷം ഇതേസമയത്ത് 4.7 ശതമാനമുണ്ടായിരുന്നു വളര്‍ച്ച.

കൊറോണ വൈറസ് മൂലം ചൈനീസ് ഡിമാന്‍ഡ് കുറഞ്ഞതും അവിടെനിന്നു ഘടകങ്ങള്‍ വരാത്തതും ജനുവരി മുതലുള്ള ഉത്പാദനത്തെ സാരമായി ബാധിക്കും. ഇതു വാര്‍ഷികവളര്‍ച്ച സംബന്ധിച്ച പ്രതീക്ഷകള്‍ തിരുത്താന്‍ നിര്‍ബന്ധിതമാക്കും.





Related News