Loading ...

Home Education

എയ്ഡഡ് സ്കൂള്‍ നിയമനം; വ്യവസ്ഥകള്‍ മാറ്റാന്‍ കെ.ഇ.ആര്‍ ഭേദഗതി

തിരുവനന്തപുരം: സ്കൂളുകളില്‍ രണ്ടാമത്തെ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ ആവശ്യമായ കുട്ടികളുടെ എണ്ണം നിശ്ചയിച്ച്‌ സര്‍ക്കാര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ (കെ.ഇ.ആര്‍) ഭേദഗതി കൊണ്ടുവരും. ബജറ്റ് പ്രഖ്യാപനത്തിെന്‍റ ചുവടുപിടിച്ചാണ് ഭേദഗതി. എയ്ഡഡ് സ്കൂള്‍ നിയമനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നിയമന അംഗീകാര അധികാരം വിദ്യാഭ്യാസ ഒാഫിസര്‍മാരില്‍നിന്ന് മാറ്റി സര്‍ക്കാര്‍തലത്തില്‍ നിശ്ചയിക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥതലത്തിലേക്ക് മാറ്റും. സര്‍ക്കാര്‍ അറിഞ്ഞുമാത്രമേ നിയമനങ്ങള്‍ നടക്കാവൂ എന്ന് ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ പ്രൈമറി സ്കൂളുകളില്‍ മാനേജര്‍മാര്‍ നിയമനം നടത്തിയാല്‍ ബന്ധപ്പെട്ട എ.ഇ.ഒ ആണ് രേഖകള്‍ പരിശോധിച്ച്‌ നിയമനാംഗീകാരം നല്‍കുന്നത്. ഹൈസ്കൂള്‍തലത്തില്‍ ഡി.ഇ.ഒയും. സാമ്ബത്തികബാധ്യത വരുത്തുന്ന പുതിയ തസ്തിക സൃഷ്ടിക്കുന്നത് സര്‍ക്കാര്‍ അറിഞ്ഞിരിക്കണമെന്ന തീരുമാനത്തിെന്‍റ ഭാഗമായാണ് നിയമനാംഗീകാര അധികാരം വിദ്യാഭ്യാസ ഒാഫിസര്‍മാരില്‍നിന്ന് മാറ്റുന്നത്. നിയമനാംഗീകാര നടപടികള്‍ സമന്വയ സോഫ്റ്റ്വെയറിലേക്ക് മാറ്റിയ സാഹചര്യത്തില്‍ നടപടികള്‍ക്ക് താമസം ഒഴിവാക്കാനാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.


മാനേജര്‍മാരില്‍നിന്ന് നിയമനാധികാരം എടുത്തുകളയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മാനേജര്‍മാര്‍ നടത്തിയ നിയമനത്തിന് അംഗീകാരം സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചശേഷം മാത്രമായിരിക്കും. ഒരു വിദ്യാര്‍ഥി വര്‍ധിക്കുന്നിടത്ത് പുതിയ തസ്തിക സൃഷ്ടിക്കുന്ന സാഹചര്യവും തടയും. നേരത്തേ കെ.ഇ.ആര്‍ പ്രകാരം അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 ആയിരുന്നപ്പോള്‍ 51 വിദ്യാര്‍ഥികള്‍ ഉണ്ടായാലേ രണ്ടാമത്തെ തസ്തിക സൃഷ്ടിക്കാനാകുമായിരുന്നുള്ളൂ. ഇതുപ്രകാരം 30ല്‍നിന്ന് നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ വര്‍ധിച്ചാല്‍ മാത്രം പുതിയ തസ്തിക എന്നരീതിയിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുവഴി വന്‍ സാമ്ബത്തികബാധ്യത ഒഴിവാക്കാനുമാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.

Related News