Loading ...

Home Business

അറിയാം, പുതുവര്‍ഷത്തിലെ മാറ്റങ്ങള്‍

എന്‍.ഇ.എഫ്.ടി (നാഷനല്‍ ഇലക്േട്രാണിക് ഫണ്ട് ട്രാന്‍സ്ഫര്‍)വഴിയുള്ള ഓണ്‍ലൈന്‍ പണം ഇടപാടിന് ബാങ്കുകള്‍ ഇനി ചാര്‍ജ് ഇൗടാക്കില്ല. എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ്, ഐ.എം.പി.എസ് എന്നിവയുടെ ചാര്‍ജ് എസ്.ബി.ഐ ഒഴിവാക്കിയിട്ടുണ്ട്. ●ഒരു ബാങ്ക് അക്കൗണ്ടില്‍നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കോ മറ്റേതെങ്കിലും അക്കൗണ്ടിലേക്കോ ഇന്‍റര്‍നെറ്റ് വഴി പണമയക്കുന്ന സംവിധാനം. ഏതാനും നിമിഷത്തിനകം പണം കൈമാറ്റം നടക്കും. അയക്കുന്ന തുകക്ക് ബാങ്കുകള്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്കില്‍ നേരിട്ടെത്തിയും എന്‍.ഇ.എഫ്.ടി പ്രയോജനപ്പെടുത്താം. റുപേ, യു.പി.ഐഇടപാടിന് എം.ഡി.ആര്‍ ഇല്ല , ഭീം യു.പി.ഐ, യു.പി.ഐ ക്യൂ.ആര്‍ കോഡ്, ആധാര്‍ പേ, റുപേ ഡെബിറ്റ് കാര്‍ഡ്, എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ് എന്നിവ വഴിയുള്ള ഇടപാടുകള്‍ക്ക് മര്‍ച്ചന്‍റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആര്‍)ഒഴിവാക്കി. 50 കോടിയോ അതിനു മുകളിലോ വിറ്റുവരവുള്ള സ്ഥാപനങ്ങളില്‍ എം.ഡി.ആര്‍ ഇൗടാക്കാതെ റുപേ ഡെബിറ്റ് കാര്‍ഡ്, യു.പി.ഐ ക്യു.ആര്‍ കോഡ് ഇടപാട് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ●ഉപഭോക്താവില്‍നിന്ന് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വഴി വ്യാപാരികള്‍ സ്വീകരിക്കുന്ന പണത്തിന് അവര്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ടിവരുന്ന ചാര്‍ജ്(ശതമാനത്തില്‍). കൂടുതല്‍ എം.ഡി.ആര്‍ വ്യാപാരികളുടെ വരുമാനത്തെ ബാധിക്കും. പാന്‍-ആധാര്‍ബന്ധിപ്പിക്കല്‍ നീട്ടി
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി അടുത്ത മാര്‍ച്ച്‌ വരെ നീട്ടി. നേരത്തെ ഇന്നായിരുന്നു അവസാന തീയതി. ഇത് എട്ടാം തവണയാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് തീയതി നീട്ടുന്നത്. പരസ്പരം ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്നാണ്ആദായ നികുതി വകുപ്പ് നേരത്തെ നല്‍കിയിരുന്ന മുന്നറിയിപ്പ്. പാന്‍ ഇല്ലാത്തവര്‍ക്ക് ആധാര്‍ നല്‍കാം. പാന്‍-ആധാര്‍ ബന്ധിപ്പിച്ചവര്‍ക്ക് പാന്‍ നമ്ബര്‍ നല്‍കേണ്ടിടത്ത് ആധാര്‍ നല്‍കാനും വ്യവസ്ഥയുണ്ട്. പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ രണ്ടാമത് നല്‍കുമോയെന്നതിലും വ്യക്തതയായിട്ടില്ല.
എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടിനു കീഴിലെ പെന്‍ഷന്‍ കമ്യൂട്ടേഷന്‍ പുനഃസ്ഥാപിച്ചു. നാളെമുതല്‍ നടപ്പാകുമെന്നാണ് അറിയുന്നത്. 6,30,000 പേര്‍ക്ക് ഗുണം ലഭിക്കുന്നതാണ് പദ്ധതി.
●പ്രതിമാസ പെന്‍ഷന്‍ തുകയുടെ മൂന്നിലൊന്ന് അടുത്ത 15 വര്‍ഷത്തേക്ക് കുറക്കുകയും കുറക്കുന്ന തുക ഒരുമിച്ച്‌ വിരമിക്കുന്നസമയത്ത് ലഭ്യമാക്കുകയും ചെയ്യുന്നതാണ് നിലവിലെ കമ്യൂട്ടേഷന്‍. 15 വര്‍ഷം കഴിഞ്ഞാല്‍ പ്രതിമാസം പൂര്‍ണ പെന്‍ഷന്‍ തന്നെ ലഭിക്കും.
എ.ടി.എമ്മില്‍ നിന്ന് പണംപിന്‍വലിക്കാന്‍ ഒ.ടി.പി എസ്.ബി.ഐ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി) സംവിധാനം. രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ 10000 രൂപക്കു മുകളില്‍ പിന്‍വലിക്കുന്നതിനാണ് ഒ.ടി.പി ആവശ്യമായി വരുക. അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്ബറിലേക്ക് വരുന്ന ഒ.ടി.പി നമ്ബര്‍ എ.ടി.എമ്മുകളില്‍ നല്‍കുകയാണ് വേണ്ടത്. മാഗ്നറ്റിക് കാര്‍ഡുകള്‍ഇന്നുവരെ എസ്.ബി.ഐയുടെ മാഗ്നറ്റിക് ചിപ്പ് ഘടിപ്പിച്ച എ.ടി.എം കാര്‍ഡുകളുടെ കാലാവധി ഇന്ന് തീരും. കാര്‍ഡിെന്‍റ കാലാവധി പരിഗണിക്കാതെതന്നെ ഇ.എം.വി ചിപ്പ് കാര്‍ഡിന് ഇന്നുകൂടി അപേക്ഷിക്കാം.

Related News