Loading ...

Home Kerala

ഖരമാലിന്യത്തില്‍ നിന്ന് ഊര്‍ജം; ഏഴ് ജില്ലകളില്‍ കേന്ദ്രീകൃത പ്ലാന്‍റിന് അനുമതി

പാലക്കാട്: ഖരമാലിന്യത്തില്‍നിന്ന് ഊർജോല്പാദനം ലക്ഷ്യമിട്ട് പാലക്കാട് അടക്കം ഏഴ് ജില്ലകളില്‍ കേന്ദ്രീകൃത പ്ലാന്‍റുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവയാണ് മറ്റു ജില്ലകള്‍. തദ്ദേശസ്ഥാപനങ്ങള്‍ അടക്കമുള്ളവയുമായി ചേര്‍ന്ന് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കെ.എസ്.െഎ.ഡി.സിയെ നിശ്ചയിച്ച്‌ ഡിസംബര്‍ 17ന് സര്‍ക്കാര്‍ ഉത്തരവിറക്കി. à´Žà´‚.എസ്  ഓര്‍ഗാനിക് റീസൈക്ലിങ് സിസ്റ്റംസ് എന്ന കമ്ബനിക്കാണ് പാലക്കാട് കഞ്ചിക്കോട്ടും കണ്ണൂരിലും സ്ഥാപിക്കുന്ന പ്ലാന്‍റുകളുടെ നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത്. 120 കോടി മുതല്‍ 150 കോടി വരെയാണ് ഇരുപദ്ധതികള്‍ക്കും ചെലവ് കണക്കാക്കുന്നത്. കഞ്ചിക്കോട് പ്ലാന്‍റ് നിര്‍മാണത്തിനായുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇത് ഉടന്‍ കമ്ബനിക്ക് കൈമാറാനാവുമെന്ന് കിന്‍ഫ്ര അധികൃതര്‍ പറഞ്ഞു. പ്ലാന്‍റുകളുടെ രൂപരേഖ, നിര്‍മാണം, സാമ്പത്തിക  സഹായം, പ്രവര്‍ത്തനം, കൈമാറ്റം എന്നിവ പൊതു-സ്വകാര്യ പങ്കാളിത്ത രീതിയിലാവും നടപ്പാക്കുക.കഞ്ചിക്കോട്ടും െകാല്ലത്തും നിര്‍മിക്കുന്ന പ്ലാന്‍റുകള്‍ സംബന്ധിച്ച കരാര്‍ വിശദാംശങ്ങള്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഉപദേശക സമിതി യോഗത്തില്‍ അംഗീകരിച്ചതായി തദ്ദേശഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. സാമ്പത്തിക, സാേങ്കതിക രംഗങ്ങളില്‍ അടിയന്തരമായി ധാരണയിലെത്തി 18 മാസത്തിനകം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.കഞ്ചിക്കോട്ട് സ്ഥാപിക്കുന്ന പ്ലാന്‍റില്‍ പാലക്കാട് ജില്ലയില്‍നിന്ന് ദിവസേന 200 ടണ്ണോളം മാലിന്യം സംസ്കരിക്കാനാകുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം ൈജവവളവും ബയോഗ്യാസും ഉല്‍പാദിപ്പിക്കാനും കത്തുന്ന അജൈവ ഘടകങ്ങള്‍ വേര്‍തിരിച്ച്‌ സിമന്‍റ് കമ്ബനികളിലും സമാന വ്യവസായങ്ങളിലും ഉപയോഗിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പാലക്കാട് നഗരസഭ, ചിറ്റൂര്‍-തത്തമംഗലം, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്ബി, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍നിന്നാണ് പ്ലാന്‍റിലേക്ക് മാലിന്യശേഖരണം നടക്കുക.






Related News