Loading ...

Home Business

രാജ്യത്തെ ബാങ്കുകള്‍ക്ക് ആശ്വസിക്കാം: കിട്ടാക്കടം ഇനത്തില്‍ ലഭിക്കുക 54,000 കോടി രൂപ

ന്യൂഡല്ഹി: കലണ്ടര് വര്ഷത്തെ അവസാനത്തെ മാസമായ ഡിസംബറില് ബാങ്കുകള്ക്ക് ആശ്വസിക്കാന് വകയുണ്ട്.കിട്ടാക്കടം ഇനത്തില് എസ്ബിഐ, ഐഡിബിഐ, ബാങ്ക് ഓഫ് ഇന്ത്യ, കാനാറ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ബാങ്കുകള്ക്ക് 54,000 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്കിട കമ്ബനികള് കുടിശ്ശിക വരുത്തിയ തുക കൈമാറാന് രാജ്യത്തെ പാപ്പരത്ത കേസുകള് കൈകാര്യം ചെയ്യുന്ന കോടതി തീരുമാനിച്ചതിനെതുടര്ന്നാണിത്. എസ്സാര് സ്റ്റീല് ഇന്ത്യ ലിമിറ്റഡ്, പ്രയാഗ് രാജ് പവര് ജനറേഷന് കമ്ബനി, രുചി സോയ ഇന്ഡസ്ട്രീസ് ലിമിറ്റഡ്, രത്തന് ഇന്ത്യ പവര് ലിമിറ്റഡ് എന്നീ കമ്ബനികളില് നിന്നാണ് പണം ഈടാക്കുക. 13,000 കോടി ഡോളറിന്റെ കിട്ടാക്കടം ലഭിക്കാനുള്ള ബാങ്കുകള്ക്ക് പ്രത്യേക കോടതിയുടെ തീരുമാനം താല്ക്കാലിക ആശ്വാസമാകും. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയ്ക്കും സാമ്ബത്തിക തളര്ച്ചയ്ക്കും ഒരുപരിധിവരെ ഇത് പരിഹാരമാകുകയും ചെയ്യും. എസ്സാര് സ്റ്റീലില് നിന്ന് 41,500 കോടിയും പ്രയാഗ് രാജില് നിന്ന് 5,400 കോടിയും രുചി സോയയില് നിന്ന് 4,350 കോടി രൂപയും രത്തന് ഇന്ത്യയില് നിന്ന് 2,700 കോടി രൂപയുമാണ് ബാങ്കുകള് പ്രതീക്ഷിക്കുന്നത്.

Related News