Loading ...

Home Business

നിലവിലെ സ്ഥിതി റബറിനു ഗുണകരമല്ല: റബര്‍ ബോര്‍ഡ് ചെയര്‍മാന്‍

കോട്ടയം: നിലവിലുള്ള സ്ഥിതിഗതികള്‍ റബര്‍ ഉത്പാദന മേഖലയ്ക്കും ഉപഭോഗ മേഖലയ്ക്കും ശുഭകരമാവില്ലെന്നാണു കാണുന്നതെന്നു റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ധനാനിയ. കോട്ടയത്തു നടന്ന 179-ാമത് റബര്‍ ബോര്‍ഡ് യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ മാറ്റം, കറന്‍സി വിനിമയ രംഗത്തെ ചലനങ്ങള്‍, എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ പ്രകൃതിദത്ത റബര്‍ വിപണിയില്‍ ചാഞ്ചാട്ടങ്ങളുണ്ടാക്കാം. à´±â€‹â€‹à´¬â€‹â€‹à´±àµâ€‹â€‹à´¤àµà´ªà´¾â€‹â€‹à´¦â€‹â€‹à´• രാജ്യങ്ങളുടെ അന്താരാഷ്‌ട്ര സംഘടനയായ അസോസിയേഷന്‍ ഓഫ് നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസിന്‍റെ (എഎന്‍ആര്‍പിസി) കണക്കനുസരിച്ച്‌ 2019ലെ ആദ്യപകുതിയില്‍ ആഗോള പ്രകൃതിദത്ത റബര്‍ ഉത്പാദനം 58.5 ലക്ഷം ടണ്ണും ഉപഭോഗം 69.3 ലക്ഷം ടണ്ണുമായിരിക്കും. മുഖ്യ റബര്‍ ഉത്പാദകരാജ്യങ്ങളായ തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിലെ ഉത്പാദനത്തിലുണ്ടായ കുറവാണ് ഇതിനു കാരണം. 2019ല്‍ പ്രകൃതിദത്ത റബറിന്‍റെ ആഗോള ഉത്പാദനം 0.5 ശതമാനം കുറഞ്ഞ് 138.1 ലക്ഷം ടണ്‍ ആകുമെന്നാണു കണക്കാക്കുന്നത്.2020ല്‍ കൃത്രിമ റബറിന്‍റെ ഉപഭോഗത്തില്‍ 1.9 ശതമാനത്തിന്‍റെ വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നും റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു. റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ പ്രകൃതിദത്ത റബര്‍ മേഖലയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ചു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2019 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ റബര്‍ ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.

Related News