Loading ...

Home International

കൊറിയൻ ഉപദ്വീപിനു സമാധാനപ്പുലരി:ചരിത്രവിജയം


സിംഗപ്പൂർ: ചരിത്രം തിരുത്തി കൊറിയൻ ഉപദ്വീപിനു സമാധാനപ്പുലരി. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നും നടത്തിയ ഉച്ചകോടി ചരിത്രവിജയമായെന്ന് ഇരുവരും അവകാശപ്പെട്ടു. ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് ഭരണത്തിലിരിക്കെ ഉത്തരകൊറിയൻ ഭരണാധികാരിയെ കാണുന്നത്.

ഉത്തരകൊറിയ സന്പൂർണ ആണവനിരായുധീകരണം അതിവേഗം നടപ്പാക്കുമെന്ന് ഇരു വരും ഒപ്പുവച്ച ഉടന്പടിയിൽ പറയുന്നു. അതിനായി അമേരിക്ക ചില സുരക്ഷാ ഉറപ്പുകൾ നല്കി.
സത്യസന്ധവും പ്രയോജനകരവും നേരിട്ടുമുള്ള ചർച്ചകൾ, ആരും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലങ്ങൾ ഉളവാക്കി എന്നാണു പ്രസിഡന്‍റ് ട്രംപ് പിന്നീടു പറഞ്ഞത്. പ്രാരംഭമായി ഒരു മിസൈൽ എൻജിൻ പരീക്ഷണസംവിധാനം ഉത്തരകൊറിയ നശിപ്പിച്ചതായി കിം പറഞ്ഞെന്നും ട്രംപ് വെളിപ്പെടുത്തി.

എന്നാൽ, ഉത്തരകൊറിയയ്ക്കെതിരായ ഉപരോധം ഇപ്പോൾ പിൻവലിക്കില്ല. സന്പൂർണ ആണവനിരായുധീകരണത്തിന്‍റെ പുരോഗതി അനുസരിച്ചിരിക്കും അത്. എങ്കിലും കിമ്മിന് ഒരു ആശ്വാസനേട്ടമുണ്ട്. അമേരിക്കയും ദക്ഷിണകൊറിയയും ചേർന്നു നടത്തുന്ന സൈനികയുദ്ധാഭ്യാസങ്ങൾ വേണ്ടെന്നു വച്ചു. അതു വളരെ ചെലവേറിയതും പ്രകോപനപരവുമാണെന്ന വാദം ട്രംപ് ഉന്നയിച്ചു.ദക്ഷിണ കൊറിയയിലെ 30, 000 അമേരിക്കൻ സൈനികരെ ഉടൻ പിൻവലിക്കില്ല. ഉടന്പടി നടപ്പാക്കലിനെ ആശ്രയിച്ചാണ് അതും നടക്കുക. അവരെ ഏറ്റവും വേഗം നാട്ടിലേക്കു കൊണ്ടുവരാനാണു താൻ ആഗ്രഹിക്കുന്നതെന്നു ട്രംപ് വിശദീകരിച്ചു.

Related News