Loading ...

Home International

കിം ജോംഗ് ഉന്നും ഡോണൾഡ് ട്രംപും തമ്മിൽ ചരിത്രപരമായ കൂടിക്കാഴ്ച നടത്തി

സിംഗപ്പൂർ :ഉത്തരകൊറിയൻ ഏകാധിപതി à´•à´¿à´‚ ജോംഗ് ഉന്നും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ ചരിത്രപരമായ കൂടിക്കാഴ്ച നടത്തി. സിംഗപ്പുരിലെ സെന്‍റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് മുഖാമുഖം ചർച്ച നടന്നത്. 

ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പഴയകാര്യങ്ങൾ അപ്രസക്തമായെന്നും ഒട്ടേറെ തടസങ്ങൾ മറികടന്നാണ് കാര്യങ്ങൾ ഇവിടംവരെ എത്തിയതെന്ന് കിമ്മും പ്രതികരിച്ചു. മാധ്യമങ്ങളെ കണ്ട ശേഷമാണ് അടച്ചിട്ട മുറിയിൽ ഇരു നേതാക്കളും പരിഭാഷകർ മാത്രമായി കൂടിക്കാഴ്ച നടന്നത്.

ചരിത്രത്തിൽ ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കൻ പ്രസിഡന്‍റും ഉത്തരകൊറിയൻ മേധാവിയും നേരിൽക്കാണുന്നത്. അണ്വായുധ, മിസൈൽ പരീക്ഷണങ്ങൾ നടത്തിയും മൂർച്ചയുള്ള വാക്കുകൾ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച à´•à´¿à´‚ ഈ വർഷത്തിന്‍റെ തുടക്കംമുതൽ സ്വീകരിച്ച അനുനയ സമീപനത്തിന്‍റെ അന്തിമഫലമാണ് ഉച്ചകോടി. 

 à´‰à´¤àµà´¤à´°à´•àµŠà´±à´¿à´¯à´¯àµà´®à´¾à´¯à´¿ ഒരു കരാർ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ എന്ത് കരാറാണിതെന്ന് ട്രംപ് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ വ്യക്തമാക്കി. ഉച്ചഭക്ഷണത്തിനു ശേഷം കൂടിക്കാഴ്ച തുടരും. 

Related News