Loading ...

Home International

ഒരു പതിറ്റാണ്ടിന് ശേഷം ഇറാന്‍ പ്രസിഡന്റ് ഖത്തറില്‍; വിവിധ കരാറുകളിൽ ഒപ്പുവച്ചു

ദോഹ: പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാന്‍ പ്രസിഡന്റ് ഖത്തറിലെത്തി. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റയീസിയെ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി നേരിട്ടു ചെന്നാണ് സ്വീകരിച്ചത്. ഇറാന്‍ പ്രസിഡന്റായി സ്ഥാനമേറ്റ ശേഷം ഇബ്രാഹിം റയീസി ഗള്‍ഫ് രാജ്യത്തേക്ക് നടത്തുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. സാമ്പത്തികം, ഊര്‍ജം, അടിസ്ഥാന സൗകര്യ വികസനം, ഭക്ഷ്യ സുരക്ഷ, സംസ്‌ക്കാരം എന്നീ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചു.

അമീറിന്റെ കൊട്ടാരമായ അമീരി ദിവാനില്‍ നടത്തിയ പ്രത്യേക കൂടിക്കാഴ്ചയില്‍ ഇറാന്‍ ആണവ കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി അല്‍ ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. 2015ല്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാര്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിയന്നയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് ഖത്തര്‍ അമീറുമായി ഈ വിഷയം ഇറാന്‍ പ്രസിഡന്റെ ചര്‍ച്ച ചെയ്തത്. ഇറാന്‍ ആണവ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് പകരം രാജ്യത്തിനെതിരേ അമേരിക്കയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുന്നതായിരുന്നു ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരിക്കെ ഒപ്പുവച്ച കരാര്‍. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്ന ശേഷം കരാര്‍ റദ്ദാക്കുകയും ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തുകയുമായിരുന്നു.

Related News