Loading ...

Home International

ഫുകുഷിമ ആണവനിലയത്തിലെ മലിനജലം പുറന്തള്ളല്‍: സുരക്ഷ ഉറപ്പാക്കുമെന്ന് യുഎന്‍

ടോക്കിയോ: ഫുകുഷിമ ആണവ നിലയത്തില്‍ നിന്നുള്ള ദശലക്ഷം ടണ്‍ മലിനജലം കടലിലൊഴുക്കാനുള്ള ജപ്പാന്‍റെ പദ്ധതി വിലയിരുത്താന്‍ യുഎന്‍.സമുദ്രത്തില്‍ തള്ളുന്നതിന് മുമ്ബ് സുരക്ഷ ഉറപ്പാക്കുമെന്ന് യുഎന്‍ ന്യുക്ലിയര്‍ ടാസ്‌ക് ഫോഴ്‌സ് പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.ആണവ നിലയങ്ങളിലെ ജലം കടലില്‍ ഒ ഴുക്കിവിടാനുള്ള പദ്ധതിക്ക് എതിരെ അയല്‍ രാജ്യങ്ങളില്‍ നിന്നടക്കം കടുത്ത എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഇടപെടല്‍. നിലവില്‍ പൊതുജനങ്ങള്‍ ആണവമാലിന്യം കലര്‍ന്ന ജലം ടോക്കിയോയില്‍ പുറന്തള്ളി സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2011ലുണ്ടായ സുനാമിയിലാണ് ഫുകുഷിമ ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചത്. 1.25 ദശ ലക്ഷം ടണ്‍ ജലമാണ് ആണവനിലയത്തില്‍ സംഭരിക്കപ്പെട്ടത്. ആണവ നിലയം തണുപ്പിക്കാന്‍ ഉപയോഗിച്ച ജലവും മഴവെള്ളവും ഭൂഗര്‍ഭ ജലവും ഉള്‍പ്പെടെയാണ് ഒഴുക്കിക്കളയുന്നത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ ദശകങ്ങളെടുക്കും.

Related News