Loading ...

Home International

പാക്കിസ്ഥാന് തിരിച്ചടി;അന്താരാഷ്‌ട്ര അതിര്‍ത്തിയായ ഡ്യൂറന്റ് രേഖ അടച്ചുകെട്ടുന്നതിനെതിരെ താലിബാന്‍

കാബൂള്‍: അഫ്ഗാന്‍ ജനതയെ അതിര്‍ത്തി കടത്താതിരിക്കാനുള്ള പാകിസ്താന്‍ നടപടിക്കെ തിരെ താലിബാന്‍ രംഗത്ത്. അന്താരാഷ്‌ട്ര അതിര്‍ത്തിയായ ഡ്യൂറന്റ് രേഖാ പ്രദേശത്ത് വേലികെട്ടുന്ന പാക് നയത്തിനെതിരെയാണ് താലിബാന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
അതിര്‍ത്തി കടന്നുള്ള പാകിസ്താന്റെ തന്നിഷ്ടത്തിന് തക്ക മറുപടി നല്‍കുമെന്നാണ് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയത്. നിരന്തരം തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തി മേഖലയിലെ അന്താരാഷ്‌ട്ര അതിരാണ് ഡ്യൂറന്റ് രേഖ. എന്നും അത് തുറന്നിടുമെന്ന നയം പാകിസ്താന്‍ ലംഘിച്ചെന്നാണ് നിലവിലെ ആരോപണം. അതിര്‍ത്തിയില്‍ വേലികെട്ടാന്‍ അനുവദിക്കില്ലെന്നാണ് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 90 ശതമാനം പ്രദേശത്തും വേലികെട്ടി കഴിഞ്ഞെന്ന പാക് ആഭ്യന്തര മന്ത്രി ഷേഖ് റഷീദിന്റെ അവകാശവാദ ത്തിനെതിരെ താലിബാന്‍ മന്ത്രി മുഹമ്മദ് യാഖൂബ് മുജാഹിദാണ് രംഗത്തെത്തിയത്.

പാകിസ്താനുമായി നിരന്തരം കൊടുക്കല്‍ വാങ്ങല്‍ തുടരുന്ന പ്രവിശ്യയിലാണ് ഡ്യൂറന്റ് രേഖ എന്ന അതിര്. ഇതേ അതിര്‍ത്തി എന്നും തുറന്നുകിടക്കുമെന്നാണ് മുന്നേയുള്ള കരാര്‍. എന്നാല്‍ താലിബാന്‍ ഭരണത്തിലെത്തിയതോടെ പാകിസ്താന്‍ അതിര്‍ത്തി കെട്ടിയടക്കാന്‍ തീരുമാനിക്കുകയായിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെ അഭയാര്‍ത്ഥികള്‍ പാക് അതിര്‍ത്തി കടന്ന് എത്തിയത് വന്‍ പ്രതിസന്ധിയാണ് ഇമ്രാന്‍ ഭരണകൂടത്തിന് മേല്‍ സൃഷ്ടിച്ചിട്ടുള്ളത്. അക്രമത്തിലൂടെ താലിബാന്‍ കാബൂള്‍ പിടിച്ചതോടെ ആഗസ്റ്റ് മാസം തുടക്കത്തില്‍ വന്‍ അഭയാര്‍ത്ഥി പ്രവാഹമാണ് പാക് അതിര്‍ത്തിയിലേക്കുണ്ടായത്. പിഞ്ചുകുട്ടികളെയടക്കം കനത്ത ചൂടില്‍ അതിര്‍ത്തിയിലെ മരുപ്രദേശത്ത് നിര്‍ത്തിയ ചിത്രങ്ങള്‍ അന്താരാഷ്‌ട്ര തലത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പാക് സൈന്യത്തിന്റെ നടപടിയെ കഴിഞ്ഞ ഐക്യരാഷ്‌ട്ര സഭ വിമര്‍ശിക്കുകയും ചെയ്തു.

സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ താലിബാനെ തങ്ങളുടെ വരുതിയിലാക്കാമെന്നായിരുന്നു പാക് തന്ത്രം. എന്നാല്‍ പല നിര്‍ണ്ണായക വിഷയത്തിലും താലിബാന്‍ പാകിസ്താനെ മാറ്റിനിര്‍ത്തി യിരിക്കുകയാണ്. ചൈനയുടെ വന്‍ മുതല്‍ മുടക്ക് പ്രതീക്ഷിച്ചാണ് താലിബാന്റെ നയം. പാകിസ്താന്‍ നിയന്ത്രിക്കുന്ന ഭീകരസംഘടനകളുടെ പ്രവിശ്യകളിലെ സാന്നിദ്ധ്യമാണ് താലിബാന് തലവേദന.

ചൈനയുടെ മുന്‍ ഉപാധി ഇസ്ലാമിക ഭീകര സംഘടനകളില്‍ നിന്നും കമ്ബനികള്‍ക്ക് സുരക്ഷ നല്‍കണമെന്നാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ താലിബാന്‍ ഈ വിഷയത്തില്‍ നിസ്സഹായരാണ്. സാമ്ബത്തികമായോ സൈനികമായോ ഒരു ഉപകാരവുമില്ലാത്ത പാകിസ്താനെ അകറ്റി നിര്‍ത്തുക എന്നതുമാത്രാണ് പോംവഴി. ഇതിനിടെ ബ്രിട്ടന്‍ പരോക്ഷമായി സഹായിക്കാമെന്ന് ഏറ്റതും താലിബാന്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇതിനിടെയാണ് അനാവശ്യ പ്രവിശ്യാ സംഘര്‍ഷത്തിന് പാകിസ്താന്‍ ശ്രമിക്കുന്നത്.

Related News