Loading ...

Home International

റഷ്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ കൂട്ടായ തീരുമാനത്തിലെത്തിയതായി ജി 7 രാജ്യങ്ങളിലെ ധനമന്ത്രിമാര്‍

ലണ്ടന്‍: ഉക്രെയ്നില്‍ കടന്നുകയറിയാല്‍ റഷ്യയ്ക്കു കനത്ത ഉപരോധം ഏര്‍പ്പെടുത്താന്‍ കൂട്ടായ തീരുമാനത്തിലെത്തിയതായി ജി 7 രാജ്യങ്ങളിലെ ധനമന്ത്രിമാര്‍.റഷ്യന്‍ സമ്പദ്ഘടനയില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാകുന്ന സാമ്പത്തിക ഉപരോധത്തിനാണു തീരുമാനമെന്ന് കാനഡയും ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും ഇപ്പാനും യുകെയും യുഎസും അടങ്ങുന്ന ജി 7 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെ പ്രസ്താവനയില്‍ പറയുന്നു.

മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിനു തന്നെയാണു പ്രഥമ പരിഗണന. എന്നാല്‍ റഷ്യയില്‍ നിന്ന് പ്രതികൂല സാഹചര്യമുണ്ടായാല്‍ ലോകത്തെ ഏറ്റവും സമ്പന്നമായ ഏഴു രാജ്യങ്ങളും ചേര്‍ന്ന്  ഉക്രെയ്ന്‍ സമ്പദ്ഘടനയെ പിന്തുണയ്ക്കുമെന്നാണു വിശദീകരണം.അതേസമയം ശീതയുദ്ധത്തിനുശേഷം യൂറോപ്പ് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി പരിഹരിക്കാനുള്ള  നയതന്ത്രനീക്കങ്ങള്‍ ഇന്നലെ കൂടുതല്‍ ഊര്‍ജിതമായി. കീവില്‍ യുക്രെയ്ന്‍ നേതാക്കളുമായി ആശയവിനിമയം നടത്തിയ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മോസ്കോയിലും ചര്‍ച്ചകള്‍ നടത്തും. അതിര്‍ത്തിയില്‍ ഒരുലക്ഷത്തോളം റഷ്യന്‍ സൈനികരെ വിന്യസിച്ച സാഹചര്യത്തില്‍ മോസ്കോയുമായി അടിയന്തരകൂടിക്കാഴ്ച വേണമെന്ന് ഉക്രൈനും  ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ അതിര്‍ത്തി പ്രശ്നത്തില്‍ യുഎസുമായി ചര്‍ച്ച തുടരണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവും മുതിര്‍ന്ന നയതന്ത്രജ്ഞരും പ്രസിഡന്‍റ് പുടിനോട് അഭ്യര്‍ഥിച്ചു. റഷ്യയുടെ സുരക്ഷാ ആവശ്യങ്ങളായിരിക്കണം ചര്‍ച്ചയില്‍ മുന്നോട്ടുവയ്ക്കുന്നത്. യൂറോപ്പിലെ മിസൈല്‍ വിന്യാസം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ യുഎസ് സന്നദ്ധത പ്രകടിപ്പിച്ച കാര്യവും ലാവ്റോവ് എടുത്തുപറഞ്ഞു.റഷ്യയുമായി അടിയന്തര ചര്‍ച്ചയ്ക്കു സന്നദ്ധമാണെന്ന് ഉക്രൈനും  വ്യക്തമാക്കിക്കഴിഞ്ഞു.അതിര്‍ത്തിയില്‍ സൈനികരെ വിന്യസിച്ചതിനെക്കുറിച്ച്‌ റഷ്യ ഔപചാരിക വിശദീകരണം വേണമെന്നാണ് യുക്രെയ്ന്‍റെ ആവശ്യം. എന്നാല്‍ റഷ്യ നടത്തിയ അതേ അളവില്‍ യുക്രെയ്നിലും സൈനികവിന്യാസം നടന്നുവെന്നാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവിന്‍റെ മറുപടി.

Related News