Loading ...

Home International

ബ്രസീലില്‍ വെള്ളപ്പൊക്കം; 18 മരണം,17,000 പേരെ ഒഴിപ്പിച്ചു

ബ്രസീലിയ: കിഴക്കന്‍ ബ്രസീലില്‍ അതിശക്തമായ മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 18 പേര്‍ മരിച്ചു.
280 പേര്‍ക്കു പരിക്കേറ്റു. 17,000 പേരെ ഒഴിപ്പിച്ചുമാറ്റി. മിനാസ് ജെറായിസ് സംസ്ഥാനത്താണു ദുരന്തം. നദികള്‍ കരകവിഞ്ഞതിനെത്തുടര്‍ന്ന് പട്ടണങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാനത്തെ 853 മുനിസിപ്പാലിറ്റികളില്‍ 145ലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരുന്നു മഴ. വരും ദിവസങ്ങളിലും തുടര്‍ന്നേക്കുമെന്നാണു കാലാവസ്ഥാ പ്രവചനം. അണക്കെട്ടുകള്‍ പൊട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.

ഖനികളോടനുബന്ധിച്ചുള്ള 36 അണക്കെട്ടുകള്‍ നിറഞ്ഞെന്നും പൊട്ടാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന ഖനനവകുപ്പ് അറിയിച്ചു. ശനിയാഴ്ച ഇത്തരമൊരു അണക്കെട്ട് പൊട്ടിയതിനെത്തുടര്‍ന്ന് നൊവാ ലിമയിലെ റോഡുകളില്‍ വെള്ളംനിറഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.

Related News