Loading ...

Home International

കസാഖിസ്ഥാനിൽ പ്രക്ഷോഭം തുടരുന്നു; മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ പ്രസിഡന്‍റിന്‍റെ ഉത്തരവ്

നൂര്‍മഹല്‍: മധ്യേഷ്യന്‍ രാജ്യമായ കസാഖിസ്ഥാനിൽ പ്രക്ഷോഭകര്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവെക്കാന്‍ ഉത്തരവിട്ട് പ്രസിഡന്‍റ് ഖാസിം ജൊമാര്‍ട്ട് തൊകയേവ്.കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാകാതെ രാജ്യത്ത് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കുന്നതിന്‍റെ ഭാഗമായി പ്രക്ഷോഭകരെ അമര്‍ച്ച ചെയ്യണമെന്നാണ് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്‍റ് അറിയിച്ചത്.രാജ്യത്തേക്ക് സൈന്യത്തെ അയച്ച റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന് തൊകയേവ് നന്ദി അറിയിച്ചു. പ്രക്ഷോഭത്തില്‍ പൊലീസുകാരും തദ്ദേശവാസികളുമടക്കം നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു. സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണിത്. 26 സായുധ കുറ്റവാളികളെ വധിച്ചതായും 3000 പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.18 പൊലീസുകാരും കൊല്ലപ്പെട്ടു. രാജ്യത്തെ വലിയ നഗരമായ അല്‍മാട്ടിയില്‍ വെള്ളിയാഴ്ചയും വെടിവെപ്പുണ്ടായി. ഇന്ധനവിലവര്‍ധനക്കെതിരെ തുടങ്ങിയ പ്രതിഷേധമാണ് സര്‍ക്കാര്‍വിരുദ്ധ കലാപത്തിലേക്കു നീങ്ങിയത്. പ്രസിഡന്‍റിന്‍റെ അഭ്യര്‍ഥന മാനിച്ച്‌ പ്രക്ഷോഭകരെ അമര്‍ച്ച ചെയ്യാന്‍ റഷ്യന്‍ സൈന്യം കഴിഞ്ഞ ദിവസം കസാഖിസ്ഥാനിലെത്തിയിരുന്നു. റഷ്യ കസാഖിസ്ഥാന്‍റെ പരമാധികാരം മാനിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്ത് പൗരന്മാരോട് കസാഖിസ്ഥാന്‍ വിടാന്‍ കുവൈത്ത് ആവശ്യപ്പെട്ടു. കുവൈത്തില്‍നിന്ന് കസാഖിസ്ഥാനിലേക്കുള്ള യാത്ര മാറ്റിവെക്കണമെന്നും നിര്‍ദേശമുണ്ട്. കസാഖിസ്ഥാനിലെ സ്ഥിതിവിശേഷങ്ങളില്‍ ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും ആശങ്ക പ്രകടിപ്പിച്ചു.


Related News