Loading ...

Home International

കാലാവസ്ഥാ വ്യതിയാനം; ജീവിതശൈലികളും മാറുന്നു

മസ്കത്ത്: ഒമാനില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി അനുഭവപ്പെടുന്ന കാലാവസ്ഥ വ്യതിയാനം ജനങ്ങളുടെ ജീവിതശൈലിയിലും മാറ്റമുണ്ടാക്കുന്നു.ഒരുകാലത്ത് ഒമാനില്‍ അപൂര്‍വ കാഴ്ചയായിരുന്ന മഴ. എന്നാല്‍, കഴിഞ്ഞ ചിലവര്‍ഷങ്ങളായി നിരവധി ന്യൂനമര്‍ദങ്ങളും കാലാവസ്ഥാ വ്യതിയാനവുമാണ് അനുഭവപ്പെടുന്നത്. മഴയുടെ അളവും ഗണ്യമായി വര്‍ധിച്ചു. മുന്‍കാലങ്ങളില്‍ മഴ ഭാഗികമായിരുന്നത് ഇപ്പോള്‍ ഒമാന്‍റെ ഏതാണ്ടെല്ലാ ഭാഗത്തുമുണ്ട്. മൂന്ന് മാസത്തിനുള്ളില്‍ കനത്ത രണ്ട് മഴകളാണ് പെയ്തത്. അതോടൊപ്പം പ്രദേശികമായി പെയ്യുന്ന ചെറിയ മഴകള്‍ വേറെയും. 10 വര്‍ഷം മുമ്ബ് വരെ പേരിന് മാത്രമാണ് മഴ പെയ്തിരുന്നത്. രണ്ടും മൂന്നും വര്‍ഷം തുടര്‍ച്ചയായി തീരെ മഴ പെയ്യാത്ത അവസ്ഥയും ഉണ്ടായി. കടുത്ത വരള്‍ച്ച ഹരിതസമ്ബത്തിന് ഭീഷണിയാവുകയും ഭൂഗര്‍ഭജലം താഴാനും കാരണമായി.

അടുത്തിടെ തുടര്‍ച്ചയായി മഴ പെയ്യാന്‍ തുടങ്ങിയതോടെ ജീവിതശൈലിയിലടക്കം നിരവധി മാറ്റമുണ്ടാക്കി. തുടര്‍ സംഭവമായതോടെ മഴയെ നേരിടാനുള്ള സംവിധാനങ്ങളും ശക്തമാക്കി. ഇതിന്‍റെ ഭാഗമായി മഴവെള്ളം സംഭരിക്കാനും കെടുതികള്‍ ഒഴിവാക്കാനും നിരവധി ഡാമുകളാണ് ഒമാനില്‍ അടുത്ത കാലത്തായി നിര്‍മിച്ചത്. ഇനിയും നിരവധി ഡാമുകള്‍ നിര്‍മിക്കാനുള്ള പദ്ധതികളുണ്ട്. റോഡ്, കെട്ടിട നിര്‍മാണത്തിലും ഇപ്പോള്‍ മഴയെ പരിഗണിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ റോഡ് നിര്‍മിക്കുമ്ബോള്‍ ഓവുചാലുകളും വെള്ളം ഒഴുകിപ്പോവാനുള്ള സൗകര്യങ്ങളും പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാല്‍, അടുത്തകാലങ്ങളില്‍ നിര്‍മിക്കുന്ന റോഡുകളില്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യമുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ ഉയര്‍ത്തുന്നുമുണ്ട്.

റൂവി അടക്കമുള്ള നിരവധി ഭാഗങ്ങളില്‍ വെള്ളം കയറുന്ന പഴയ റോഡുകള്‍ ഉയര്‍ത്തി നവീകരിച്ചു. ഇതോടെ പ്രധാന റോഡുകളില്‍ മഴയുണ്ടാവുമ്ബോഴുള്ള ഗതാഗതതടസ്സവും കുരുക്കും ഒഴിവായി. പുതിയ എല്ലാ റോഡുകളും വെള്ളം ഒഴുകിപ്പോവാനുള്ള കൃത്യമായ സൗകര്യത്തോടെയാണ് നിര്‍മിക്കുന്നത്. വര്‍ഷത്തില്‍ രണ്ടും മൂന്നും തവണ മഴ പെയ്യാന്‍ തുടങ്ങിയതോടെ ഭൂഗര്‍ഭ ജലനിരപ്പും ഉയര്‍ന്നു. ഇതുകാരണം വിവിധ ഭാഗങ്ങളില്‍ നീരുറവകളും കാണപ്പെടുന്നു. റൂവിയില്‍ പഴയ വിമാനത്താവളം ഉള്‍പ്പെടുന്ന വാദിയില്‍ ശഹീനിന് ശേഷം പുതിയ ഉറവ ഉണ്ടായിരുന്നു. ഏറെ കാലമായി വരണ്ടുകിടക്കുകയായിരുന്ന ഈ വാദിയില്‍ ശക്തമായ മഴയെ തുടര്‍ന്നാണ് കേരളത്തെ ഓര്‍മിപ്പിക്കുംവിധം നീരുറവ കാണാന്‍ തുടങ്ങിയത്.

ഒമാന്‍റെ മറ്റ് നിരവധി ഭാഗങ്ങളിലും ഇത്തരം ഉറവകള്‍ കാണപ്പെടുന്നുണ്ട്. കൂടുതല്‍ മഴ പെയ്യുന്നത് ഇത്തരം ഉറവകളിലെ ഒഴുക്ക് വര്‍ധിക്കാന്‍ സഹായകമാവും. ഒമാനില്‍ കുടയുടെ ഉപയോഗവും വര്‍ധിച്ചു. ശഹീനിന് ശേഷം കുടകള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതായി കടയുടമകള്‍ പറയുന്നു. ഇപ്പോള്‍ പലരും വാഹനങ്ങളിലും വീടുകളിലും കുടകള്‍ സൂക്ഷിച്ചുവെക്കുന്നുണ്ട്. വേനല്‍ക്കാലത്ത് കടും ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ ഫിലിപ്പീന്‍ സ്വദേശികളായിരുന്നു കുട ഉപയോഗിച്ചിരുന്നത്. മലയാളികള്‍ നാട്ടില്‍ കൊണ്ടുപോവാന്‍ മാത്രമാണ് കുട വാങ്ങുന്നത്.

Related News