Loading ...

Home International

കെനിയയില്‍ ഡിസംബര്‍ 21 മുതൽ രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവർക്ക് പൊതുയിടങ്ങളില്‍ വിലക്ക്

കെനിയയില്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കാത്തവരെ പൊതുയിടങ്ങളില്‍ വിലക്കും.ഡിസംബര്‍ 21 മുതല്‍ രണ്ടു ഡോസ് വാക്സിനെടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് കെനിയന്‍ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.


രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് മാത്രമാകും ഡിസംബര്‍ 21ന് ശേഷം പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്യാനാകൂ. സമ്ബൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരെ ബാറുകള്‍, റെസ്റ്റോറന്‍റുകള്‍, കടകള്‍ എന്നിവിടങ്ങളില്‍ പ്രവേശനം അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി മുത്താഹി കാഗ്‌വെ പറഞ്ഞു.

ഉത്സവ സീസണിന് മുന്നോടിയായി പ്രതിരോധ കുത്തിവയ്പ്പുകളുടെ നിരക്ക് വര്‍ധിപ്പിക്കാനാണ് നടപടി. കെനിയയിലെ മൊത്തം ജനസംഖ്യ ഏകദേശം 50 ദശലക്ഷമാണ്. അതില്‍ 40 ശതമാനം കുട്ടികളാണ്. ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് നിലവില്‍ വാക്സിനേഷന്‍ എടുത്തത്.

Related News