Loading ...

Home International

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ സ്വാഗതം ചെയ്ത് അമേരിക്കന്‍ നിയമനിര്‍മാതാവ്

വാഷിങ്ടണ്‍: ഇന്ത്യയിലെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത് യു.എസ് കോണ്‍ഗ്രസ് അംഗം ആന്‍ഡി ലെവിന്‍.

'ഒരു വര്‍ഷത്തിലേറെ നീണ്ട പ്രതിഷേധത്തിന് ശേഷം ഇന്ത്യയിലെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നത് കണ്ടതില്‍ സന്തോഷമുണ്ട്.

ഇന്ത്യയിലും ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലും തൊഴിലാളികള്‍ ഒരുമിച്ച്‌ നിന്നാല്‍, അവര്‍ക്ക് കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളെ പരാജയപ്പെടുത്താനും പുരോഗതി കൈവരിക്കാനും കഴിയും എന്നതിന്‍റെ തെളിവാണിത്' -യു.എസ് നിയമനിര്‍മാതാവ് ആന്‍ഡി ലെവിന്‍ ട്വീറ്റില്‍ പറഞ്ഞു.

അഭിഭാഷകനും രാഷ്ട്രീയക്കാരനുമായ ആന്‍ഡി ലെവിന്‍ മിഷിഗണിലെ 9-മത് കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിന്‍റെ യു.എസ് പ്രതിനിധിയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ അംഗമാണ് ഇദ്ദേഹം.

മഴയും മഞ്ഞും വെയിലും ഒപ്പം ഭീഷണികളും വകവെക്കാതെ ഒരു വര്‍ഷമായി ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുന്നവരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ വന്ന സര്‍ക്കാര്‍ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത് വെള്ളിയാഴ്ചയാണ്. വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രാജ്യത്തെ അറിയിക്കുകയായിരുന്നു. കര്‍ഷകസമരം പിടിച്ചുലച്ച ഉത്തര്‍പ്രദേശിലും പഞ്ചാബിലും നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ഗുരുനാനാക് ജയന്തി ദിനത്തില്‍ രാജ്യത്തെ അമ്ബരപ്പിച്ച പ്രഖ്യാപനം.

''രാജ്യത്തോട് മാപ്പപേക്ഷിച്ചു ആത്മാര്‍ഥമായും ശുദ്ധ ഹൃദയത്തോടെയും ഒന്നു പറയാനുണ്ട്. ഞങ്ങളുടെ സമര്‍പ്പണത്തില്‍ പോരായ്മയുണ്ടാകാം. കര്‍ഷക സഹോദരങ്ങളോട് സത്യം വിശദീകരിക്കാന്‍ സാധിച്ചില്ല. ഇത് ഒരാളെയും കുറ്റപ്പെടുത്തേണ്ട സമയമല്ല. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അറിയിക്കുകയാണ്. ഇൗ മാസാവസാനം തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ മൂന്നു നിയമങ്ങളും പിന്‍വലിക്കാനുള്ള നടപടിക്രമം പൂര്‍ത്തിയാക്കും''- വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംേബാധന ചെയ്ത് പറഞ്ഞു.

വീടുകളിലേക്കും കുടുംബങ്ങളിലേക്കും വയലുകളിലേക്കും മടങ്ങാന്‍ സമരക്കാരോട് അദ്ദേഹം കൈകൂപ്പി അഭ്യര്‍ഥിച്ചു. എല്ലാ കര്‍ഷകരെയും പുതിയ നിയമങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. ഒരു വിഭാഗം മാത്രമാണ് നിയമങ്ങളെ എതിര്‍ത്തതെന്നും അവരെ ബോധവത്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ നിരവധി പദ്ധതികളുടെയും പരിപാടികളുടെയും പ്രഖ്യാപനം നിര്‍വഹിച്ചു വന്നശേഷമായിരുന്നു മോദിയുടെ കര്‍ഷകനിയമം പിന്‍വലിച്ചുകൊണ്ടുള്ള പ്രസ്താവന. തൊട്ടുപിറകെ പ്രധാനമന്ത്രി വീണ്ടും യു.പിയിലേക്കു പോയി. ചരിത്രസമരത്തിെന്‍റ നിര്‍ണായക വിജയത്തില്‍ മധുരം നല്‍കി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. തങ്ങളുന്നയിച്ച മറ്റ് ആവശ്യങ്ങള്‍ നേടിയെടുക്കുംവരെ സമരം തുടരുമെന്ന് സംയുക്ത കര്‍ഷക സമിതി പ്രസ്താവിച്ചു. സര്‍ക്കാറിനേറ്റ കനത്ത ആഘാതമായി സമൂഹമാധ്യമങ്ങള്‍ പിന്മാറ്റം ആഘോഷിച്ചു.

പത്തു വട്ടം കര്‍ഷകരുമായി ചര്‍ച്ച നടത്തിയിട്ടും വിവാദനിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തശേഷമായിരുന്നു കേന്ദ്രത്തിന്‍റെ നാടകീയ പിന്മാറ്റം. കര്‍ഷകരും പ്രതിപക്ഷവും ഒരുപോലെ എതിര്‍ത്തുകൊണ്ടിരിക്കുേമ്ബാഴും കര്‍ഷകരുടെ ഗുണത്തിനുവേണ്ടിയുള്ള നിയമങ്ങളാണെന്ന് സര്‍ക്കാറിനൊപ്പം നിന്ന് ന്യായീകരിച്ചവര്‍ക്കും ഈ പിന്മാറ്റം പ്രഹരമായി. പുതിയ നിയമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത കോര്‍പറേറ്റ് ലോകം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നടുക്കം പ്രകടിപ്പിച്ചിട്ടുണ്ട്.



Related News