Loading ...

Home International

തായ്‌വാന്‍; ചൈനയ്ക്കു വീണ്ടും യുഎസ് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍:തായ്‌വാന്‍ പ്രശ്നത്തില്‍ ചൈനയ്ക്കു വീണ്ടും മുന്നറിയിപ്പുമായി ജോ ബൈഡന്‍ ഭരണകൂടം. തായ്‌വാനുമേല്‍ ചൈനീസ് സര്‍ക്കാര്‍ തുടരുന്ന സൈനിക, നയതന്ത്ര, സാന്പത്തിക സമ്മര്‍ദ്ദം അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള സംഭാഷണത്തില്‍ യുഎസ് വിദേശകാര്യസെക്രട്ടറി ആന്‍റണി ബ്ലിങ്കണ്‍ ആവശ്യപ്പെട്ടു.

യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിംഗും തമ്മില്‍ ഇന്ന് വെര്‍ച്വല്‍ ഉച്ചകോടി നടക്കാനിരിക്കെയാണ് നിലപാട് ആവര്‍ത്തിച്ച്‌ യുഎസിന്‍റെ പ്രഖ്യാപനം. ഉച്ചകോടിയുടെ മുന്നൊരുക്കങ്ങള്‍ക്കുവേണ്ടിയാണു ബ്ലിങ്കനും ചൈനീസ് വിദേശകാര്യമന്ത്രിയും സംസാരിച്ചത്.

തായ്‌വാന്‍ ജനതയുടെ താത്പര്യങ്ങള്‍ പരിഗണിച്ച്‌ ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരത്തിനു ചൈന ശ്രമിക്കണമെന്നും യുഎസ് നിര്‍ദേശിച്ചു.

യുഎസ്-ചൈന ഉഭയകക്ഷിബന്ധം തീര്‍ത്തും മോശമായി തുടരുന്ന സാഹചര്യത്തിലാണ് ബൈഡനും ഷീയും തമ്മിലുള്ള ആശയവിനിമയം. തായ്‌വാന്‍ തര്‍ക്കത്തിനു പുറമേ വ്യാപാര, മനുഷ്യാവകാശ പ്രശ്നങ്ങളിലും ഇരുരാജ്യങ്ങളും കടുത്ത ഭിന്നതയിലാണ്.

തായ്‌വാന്‍റെ വ്യോമമേഖലയില്‍ ചൈനീസ് സൈന്യം കഴിഞ്ഞതവണ ഒട്ടേറെത്തവണ കടന്നുകയറിയിരുന്നു. തായ്‌വാനെ ആക്രമിച്ചാല്‍ നോക്കിനില്‍ക്കില്ലെന്ന് ബൈഡന്‍ ഭരണകൂടം ചൈനയ്ക്കു മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ബൈഡന്‍ അധികാരത്തിലെത്തിയശേഷം മൂന്നാംതവണയാണ് ഷി ചിന്‍പിംഗുമായി ചര്‍ച്ച നടത്തുന്നത്. ഒബാമ ഭരണകാലത്ത് വൈസ്പ്രസിഡന്‍റായിരുന്ന ബൈഡനും അന്നത്തെ ചൈനീസ് വൈസ് പ്രസിഡന്‍റായിരുന്ന ചിന്‍പിംഗും ഒട്ടേറെത്തവണ ചര്‍ച്ച നടത്തിയിരുന്നു. റോമില്‍ പൂര്‍ത്തിയായ ജി 20 ഉച്ചകോടിക്കിടെ ചിന്‍പിംഗുമായി കൂടിക്കാഴ്ച നടത്താന്‍ ബൈഡന്‍ തീരുമാനിച്ചിരുന്നു. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ചിന്‍പിംഗ് ഉച്ചകോടിക്കെത്തിയില്ല.

അതിനിടെ ചൈനീസ് ആക്രമണം ഉണ്ടായാല്‍ തായ്‌വാനെ സംരക്ഷിക്കാന്‍ യുഎസിന് ഒപ്പം ചേരുമെന്ന് ഓസ്ട്രേലിയയും പറഞ്ഞു. തായ്‌വാന്‍ പ്രശ്നത്തില്‍ യുഎസിനൊപ്പം ചേരാതിരിക്കാന്‍ കഴിയില്ലെന്നാണ് ഓസ്ട്രേലിയന്‍ പ്രതിരോധമന്ത്രി പീറ്റര്‍ ഡട്ടന്‍ പറഞ്ഞത്.

തായ്‌വാനിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ചൈന ശ്രമിച്ചാല്‍ യുഎസും സഖ്യകക്ഷികളും ഉചിത നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസവും ആന്‍റണി ബ്ലിങ്കന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related News