Loading ...

Home International

സുഡാനില്‍ പട്ടാള അട്ടിമറിക്കെതിരെ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യം വെടിയുതിര്‍ത്തു; നിരവധി മരണം

ഖാര്‍ത്തൂം: ഇടക്കാല സര്‍ക്കാറിനെ അട്ടിമറിച്ച്‌ സൈന്യം അധികാരം പിടിച്ചെടുത്തതില്‍ സുഡാനില്‍ വ്യാപക പ്രതിഷേധം. തലസ്ഥാന നഗരിയില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു.സംഭവത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 140 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആയിരങ്ങള്‍ പ്രതിഷേധ റാലിയില്‍ അണിനിരന്നു.തിങ്കളാഴ്ച രാവിലെയാണ് ഇടക്കാല പ്രധാന മന്ത്രി അബ്ദുല്ല ഹംദക്കിനെയും മറ്റു ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെയും സൈന്യം അറസ്റ്റ് ചെയ്തത്. ഏകാതിപതി ഉമര്‍ അല്‍ ബഷീറിനെ പുറത്താക്കിയശേഷം സൈന്യത്തിനുകൂടി പങ്കാളിത്തമുള്ള ജനകീയ സര്‍ക്കാറായിരുന്നു രാജ്യം ഭരിച്ചിരുന്നത്. 2023 ഓടെ പൊതു തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇരുവിഭാഗവും തമ്മിലുള്ള കരാര്‍. എന്നാല്‍, സൈന്യം കരാര്‍ ലംഘിച്ച്‌ അധികാരം പിടിച്ചെടുക്കുകയായിരുന്നു.
ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്‍ ഇടക്കാല സര്‍ക്കാറിനെയും പരമാധികാര കൗണ്‍സിലിനെയും പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇടവേളക്കു ശേഷം രാജ്യം വീണ്ടും രാഷട്രീയ പ്രതിസന്ധിയിലേക്ക് നീങ്ങിയത്.

സുഡാനില്‍ സൈനിക അട്ടിമറി; കൂട്ടുനില്‍ക്കാത്തതിന് പ്രധാനമന്ത്രി അബ്ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി

ഖാര്‍ത്തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈനിക അട്ടിമറി. അട്ടിമറിക്ക് കൂട്ടുനില്‍ക്കാത്തതിന് പ്രധാനമന്ത്രി അബ്ദുല്ല ഹംദക്കിനെ സൈന്യം വീട്ടുതടങ്കലിലാക്കി. പിന്നാലെ ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്‍ ഇടക്കാല സര്‍ക്കാറിനെയും പരമാധികാര കൗണ്‍സിലിനെയും പിരിച്ചുവിട്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രീയ വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതമൂലം സൈന്യം ഇടപെടുകയായിരുന്നുവെന്നാണ് ബുര്‍ഹാെന്‍റ വാദം.

ഇടക്കാല സര്‍ക്കാറിലെ പ്രമുഖ നേതാക്കളും സൈന്യത്തിെന്‍റ തടവിലാണ്. തലസ്ഥാനമായ ഖാര്‍ത്തൂമിലെ ഗവര്‍ണര്‍ അയ്മന്‍ ഖാലിദിനെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന മുന്‍ വിമത നേതാവ് യാസിര്‍ അര്‍മാനും തടവിലാണ്. രാജ്യത്തെ ഇന്‍റര്‍നെറ്റ്,ഫോണ്‍ സിഗ്നലുകള്‍ തകരാറിലായി.




Related News