Loading ...

Home International

കാണ്ഡഹാര്‍ ചാവേറാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ ഷിയാ മോസ്കിലുണ്ടായ ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഇസ്‌ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട പ്രസ്താവനയിലാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയിച്ചത്. രണ്ട് ചാവേറുകള്‍ കവാടത്തിലെ കാവല്‍ക്കാരെ വെടിവച്ചുവീഴ്ത്തിയ ശേഷം മോസ്കിനുള്ളിലേക്ക് പ്രവേശിച്ച്‌ സ്ഫോടനം നടത്തിയതായി പ്രസ്താവനയില്‍ പറയുന്നു.

ഐഎസിന്‍റെ പ്രാദേശിക ശാഖയായ ഐഎസ്-കെയാണ് ആക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ മുമ്ബ് നിരവധി ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. കൂടാതെ ഐഎസ്-കെ താലിബാന്‍ ഭരകൂടത്തെ എതിര്‍ക്കുന്നവരുമാണ്. അഫ്ഗാനിലെ ഏറ്റവും തീവ്രവും അക്രമാസക്തവുമായ ഭീകരവാദ സംഘടനയാണ് സുന്നി മുസ്‌ലിം ഗ്രൂപ്പായ ഐഎസ്-കെ.

ഇതിനിടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 41 ല്‍ അധികമായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയായിരുന്നു ബിബി ഫാത്തിമ മോസ്കിനുനേരേ ആക്രമണമുണ്ടായത്.

നാലു പേരാണു ചാവേര്‍ സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സുരക്ഷാകവാടത്തില്‍ രണ്ടുപേര്‍ സ്ഫോടനം നടത്തുന്നതിനിടെ രണ്ടുപേര്‍ മോസ്കിനുള്ളിലേക്ക് ഓടിക്കയറി സ്ഫോടനം നടത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി താലിബാന്‍ വക്താവ് ബിലാല്‍ കാരിമി പറഞ്ഞു.

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു സാധാരണയായി 500 ഓളം പേര്‍ പങ്കെടുക്കാറുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. നിരവധി മൃതദേഹങ്ങള്‍ മോസ്കിനുള്ളില്‍ ചിന്നിച്ചിതറിക്കിടക്കുകയാണ്. കാര്‍പെറ്റിലും മറ്റും രക്തം തളംകെട്ടിനില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു.

രാജ്യത്ത് താലിബാന്‍ അധികാരത്തിലെത്തിയശേഷം ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാര്‍ക്കെതിരേ ഐഎസ് നിരവധി ആക്രമണങ്ങളാണ് നടത്തിയത്. സുന്നി ആചാരങ്ങളാണ് താലിബാനും ഐഎസും പിന്തുടരുന്നത്. ന്യൂനപക്ഷമായ ഷിയാ വിഭാഗക്കാരെ സംരക്ഷിക്കണമെന്ന നിലപാടാണ് താലിബാനെങ്കില്‍ ഐഎസ് ഇതിനെ എതിര്‍ക്കുകയാണ്.

Related News