Loading ...

Home International

നോബൽ പുരസ്‌ക്കാരത്തിന്  വംശീയ, ലിംഗ ക്വോട്ട; ആരോപണം നിഷേധിച്ച്‌ പുരസ്കാര സമിതി


സ്റ്റോക്ഹോം: ലോകം ആദരത്തോടെ കാണുന്ന നോബേല്‍ ജേതാക്കളെ നിര്‍ണയിക്കുന്നതില്‍ വംശവെറിയും ലിംഗ പക്ഷപാതവുമില്ലെന്ന് വിശദീകരിച്ച്‌ പുരസ്കാര സമിതി. വളരെ കുറച്ചു സ്ത്രീകള്‍ മാത്രമേ ആദരിക്കപ്പെട്ടുള്ളൂവെന്നത് ശരിയാകാമെങ്കിലും 'ഏറ്റവും അര്‍ഹരായവര്‍ക്ക് നല്‍കുക മാത്രമാണ് ചെയ്യുന്നതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി സെക്രട്ടറി ജനറല്‍ ഗൊരാന്‍ ഹാന്‍സണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ന്യൂസിലന്‍ഡ് ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയുമായ ലോറി വിങ്ക്ള്‍സ് നൊബേല്‍ സമിതിക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി എത്തിയിരുന്നു.

ഫിലിപ്പീന്‍സ് മാധ്യമ പ്രവര്‍ത്തക മരിയ റിസ മാത്രമാണ് ഇത്തവണ നൊബേല്‍ ജേതാക്കളിലെ വനിത സാന്നിധ്യം. റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ദിമിത്രി മുറാറ്റോവിനൊപ്പമായിരുന്നു മരിയ റിസ സമാധാന നൊബേല്‍ നേടിയത്.

1901ല്‍ ആരംഭിച്ചതു മുതല്‍ 975 പേര്‍ക്ക് നൊബേല്‍ നല്‍കിയതില്‍ 59 പേര്‍ മാത്രമാണ് വനിതകള്‍. 90 ശതമാനത്തിലേറെയും പുരുഷന്‍മാരാണ്. പെണ്‍സാന്നിധ്യം തീരെ കുറവായത് ദുഃഖകരമാണെന്നും അത് സാമൂഹത്തിലെ സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്നും ഹാന്‍സണ്‍ പറഞ്ഞു. അര്‍ഹരായ സ്ത്രീകള്‍ ആദരിക്കപ്പെടുന്നുവെന്ന് ഭാവിയില്‍ ഉറപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1903ല്‍ മേരി ക്യൂറി ആദ്യ വനിത നൊബേല്‍ ജേതാവ്. അന്ന് ഭൗതിക ശാസ്ത്രത്തില്‍ പുരസ്കാരം ലഭിച്ച അവര്‍ 2011ല്‍ രസതന്ത്രത്തിലും സമ്മാനിതയായി. ഒന്നിലേറെ നൊബേല്‍ ലഭിച്ച ഏക വനിതയാണ് മേരി ക്യൂറി.

ഈ വര്‍ഷം ശാസ്ത്ര വിഷയങ്ങളില്‍ ഒരു സ്ത്രീയും ആദരിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം രസതന്ത്രത്തില്‍ രണ്ടു പേരുണ്ടായിരുന്നു- ഇമ്മാനുവല്‍ കാര്‍പന്‍റിയറും ജെന്നിഫര്‍ ദൂദ്നയും. ഭൗതിക ശാസ്ത്രത്തില്‍ ആന്‍ഡ്രിയ ഗിസും. പടിഞ്ഞാറന്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലുമായി പ്രകൃതി ശാസ്ത്ര പ്രഫസര്‍മാരില്‍ 10 ശതമാനം മാത്രമാണ് വനിതകള്‍.

Related News