Loading ...

Home International

ജോര്‍ദാന്‍ രാജാവിനു വിദേശത്തു വന്‍ രഹസ്യനിക്ഷേപം

വാഷിംഗ്ടണ്‍: ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനു ബ്രിട്ടനിലും അമേരിക്കയിലും കോടികള്‍ വിലമതിക്കുന്ന രഹസ്യ ആസ്തികളുണ്ടെന്നു കണ്ടെത്തല്‍. രാജ്യാന്തര മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെ (ഇന്‍റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്) പുറത്തുവിട്ട പാന്‍ഡോറ പേപ്പറുകളിലാണ് ഈ വെളിപ്പെടുത്തല്‍.2003നും 2017നും ഇടയില്‍ ബ്രിട്ടനിലും അമേരിക്കയിലുമായി ജോര്‍ദാന്‍ രാജാവ് 14 ആഡംബര വില്ലകള്‍ വാങ്ങിയെന്നാണു പുറത്തുവന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതിനെല്ലാംകൂടി 106 ദശലക്ഷം ഡോളര്‍ വിലമതിക്കും.

ഇംഗ്ലണ്ടിലെ ഏറ്റവും ചെലവേറിയ നഗരമായ ആസ്കോട്ടില്‍ വീട്, ലണ്ടനില്‍ ശതകോടികളുടെ അപ്പാര്‍ട്ട്മെന്‍റ്, വാഷിംഗ്ടണ്‍ ഡിസിയില്‍ പോട്ടോമാക് നദിക്കു തൊട്ടരികെ മൂന്നു ഫ്ളാറ്റുകള്‍ എന്നിവ രാജാവിന്‍റെ രഹസ്യ സന്പാദ്യത്തിലുണ്ട്. കൂടാതെ, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളില്‍ നിരവധി കടലാസ് കന്പനികളുണ്ടെന്നും ഐസിഐജെ പുറത്തുവിട്ട പേപ്പറുകളില്‍നിന്നു മനസിലാക്കാം. സ്വകാര്യ സന്പാദ്യങ്ങള്‍ ഉപയോഗിച്ച്‌ വാങ്ങിയതാണ് ഈ ആസ്തികളെന്നാണു ജോര്‍ദാന്‍ രാജാവിന്‍റെ അഭിഭാഷകര്‍ ഐസിഐജെയ്ക്കു നല്‍കിയ മറുപടി. നികുതിവെട്ടിപ്പും രഹസ്യനിക്ഷേപങ്ങളും വെളിപ്പെടുത്തിയ 2016ലെ പാനമ പേപ്പറുകള്‍ക്കു സമാനമായാണ് ഐസിഐജെ ഞായറാഴ്ച പാന്‍ഡോറ പേപ്പറുകള്‍ പുറത്തുവിട്ടത്. 35 ലോകനേതാക്കളുടേതുള്‍പ്പെടെ 11.9 ദശലക്ഷം സാന്പത്തിക രേഖകള്‍ പാന്‍ഡോറ പേപ്പറിന്‍റെ ഭാഗമായി പുറത്തുവന്നിട്ടുണ്ട്.

Related News