Loading ...

Home International

റഷ്യ തൂത്തുവാരി പുടിന്‍ കക്ഷി; വ്യാപക തിരിമറിയെന്ന് പ്രതിപക്ഷം

മോസ്കോ: വ്യാപക തിരിമറി ആരോപിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരമുറപ്പിച്ച്‌ പുടിന്‍ നയിക്കുന്ന 'യുനൈറ്റഡ് റഷ്യ' പാര്‍ട്ടി. നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെ നടപടികളുമായി പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കി തെരഞ്ഞെടുപ്പ് നേരിട്ട പുടിന്‍ പാര്‍ലമെന്‍റിന്റെ അധോസഭയായ ഡ്യൂമയില്‍ 450 സീറ്റുകളില്‍ 315ഉം സ്വന്തമാക്കി. കഴിഞ്ഞ തവണ 334 സീറ്റുകളായിരുന്നത് നേരിയ കുറവുണ്ടായെങ്കിലും ഭരണഘടനാ ഭേദഗതിയുള്‍പ്പെടെ സുപ്രധാന വിഷയങ്ങളില്‍ തുടര്‍ന്നും പുടിന് സമഗ്രാധികാരം നല്‍കുന്നതാണ് ഫലം. തെരഞ്ഞെടുപ്പില്‍ ഇത്തവണ യുനൈറ്റഡ് റഷ്യ പിറകിലാകുമെന്ന് സര്‍വേ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും എല്ലാ പ്രവചനങ്ങളും നിഷ്പ്രഭമാക്കിയാണ് വന്‍ വിജയം.

2011ലെ തെരഞ്ഞെടുപ്പില്‍ സമാന തിരിമറി ആരോപണമുയര്‍ത്തിയ അന്നത്തെ പ്രതിപക്ഷ നേതാവ് അലക്സി നാവല്‍നി പിന്നീട് അറസ്റ്റിലായി.യുനൈറ്റഡ് റഷ്യക്ക് കഴിഞ്ഞ തവണ 54 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ ഗണ്യമായി കുറഞ്ഞു. അതേ സമയം, തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന കമ്യൂണിസ്റ്റുകള്‍ 13.3 ശതമാനം വോട്ടുനേടി. ഓണ്‍ലൈന്‍ വോട്ടിങ്, തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍, മൂന്നു ദിവസത്തേക്ക് വോട്ടെടുപ്പ് നീട്ടല്‍ തുടങ്ങി തിരിമറിക്ക് അവസരം ഒരുക്കുന്ന നിയമങ്ങള്‍ പലതു നടപ്പാക്കിയായിരുന്നു ഇത്തവണ തെരഞ്ഞെടുപ്പ്.68കാരനായ പുടിന്‍ റഷ്യയില്‍ മറ്റു നേതാക്കളെക്കാള്‍ ജനപ്രീതിയില്‍ മുന്നിലാണ്.


Related News