Loading ...

Home International

അഫ്‌ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് വീണ്ടും വിലക്ക് ; സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച്‌ താലിബാന്‍

കാബൂള്‍: അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിച്ച്‌ താലിബാന്‍ ഭീകരര്‍ . ഹൈസ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ താലിബാന്‍ പുറത്തിറക്കിയ ഉത്തരവില്‍ ആണ്‍കുട്ടികളെപ്പറ്റി മാത്രമാണ് പറയുന്നതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. വെള്ളിയാഴ്ച പുറത്തിറങ്ങിയ ഉത്തരവില്‍ പെണ്‍കുട്ടികളുടെ കാര്യം സൂചിപ്പിച്ചിട്ടില്ല .

ഇതോടെ ഒരു മാസത്തെ ഇടവേളയ്ക്കുശേഷം അടുത്ത മാസം സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ ആണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ തിരിച്ചെത്താന്‍ കഴിയും. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടും .സെക്കന്‍ഡറി സ്‌കൂളുകള്‍ ഏഴ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കുവേണ്ടി ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. പുരുഷന്മാരായ അധ്യാപകരും ആണ്‍കുട്ടികളും സ്‌കൂളുകളില്‍ എത്തണമെന്ന് നിര്‍ദ്ദേശമുണ്ട്.

അതെ സമയം അഫ്ഗാന്റെ നിയന്ത്രണം പൂര്‍ണമായും താലിബാന്‍ ഏറ്റെടുത്തതു മുതല്‍ വീടുകളില്‍തന്നെ കഴിയുന്ന അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ഭാവി എന്തായിരിക്കും എന്ന കാര്യം തീര്‍ത്തും ആശങ്കാ ജനകമാണ് . ഇതോടെ രാജ്യത്തെ പകുതിയോളം വിദ്യാര്‍ഥികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തെ ഏക രാജ്യമായി അഫ്ഗാനിസ്താന്‍ മാറും.രാജ്യത്തെ ഭൂരിഭാഗം സ്ത്രീകളും ജോലിക്കെത്തുന്നത് താലിബാന്‍ ഇതിനകം വിലക്കിയിട്ടുണ്ട്. പുരുഷന്മാരെ മാത്രമാണ് പല ഓഫീസുകളിലും ജോലി ചെയ്യാന്‍ അനുവദിച്ചിട്ടുള്ളത്.


Related News