Loading ...

Home International

അഫ്ഗാനിലെ ഇടക്കാല സര്‍ക്കാര്‍: താലിബാനില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്

കാബൂള്‍: അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപവത്കരിച്ചതിനു പിന്നാലെ താലിബാന്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത ഉടലെടുത്തതായി ബി.ബി.സി റിപ്പോര്‍ട്ട്. മുതിര്‍ന്ന താലിബാന്‍ അംഗത്തെ ഉദ്ധരിച്ചാണ് ബി.ബി.സിയുടെ റിപ്പോര്‍ട്ട്.

എതിര്‍ചേരികളില്‍പെട്ടവര്‍ തമ്മില്‍ പ്രസിഡന്‍റിെന്‍റ കൊട്ടാരത്തില്‍ കലഹമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനില്‍ യു.എസിന് മേല്‍ വിജയം നേടിയതിെന്‍റ അവകാശവാദത്തിന്‍റെ പേരിലും പുതിയ മന്ത്രിസഭയില്‍ അധികാരം പങ്കുവെക്കുന്നതിനെ ചൊല്ലിയുമാണ് ഭിന്നത ഉടലെടുത്തത്. താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബറാദറും ഹഖാനി ശൃംഖലയിലെ ഖലീലുര്‍ റഹ്മാന്‍ ഹഖാനിയും തമ്മിലാണ് പ്രധാന ഭിന്നതയെന്നും ഇരുവിഭാഗം നേതാക്കളുടെയും അണികള്‍ തമ്മില്‍ വാക്കേറ്റം നടന്നുവെന്നും താലിബാന്‍ സംഘടനാംഗം ബി.ബി.സിയോടു പറഞ്ഞു.

കഴിഞ്ഞയാഴ്ച ഇരുവിഭാഗവും തമ്മിലുണ്ടായ അസ്വാരസ്യം ഖത്തറിലെ മുതിര്‍ന്ന താലിബാന്‍ അംഗവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇടക്കാല സര്‍ക്കാര്‍ രൂപവത്കരണത്തില്‍ ഉപപ്രധാനമന്ത്രി സ്ഥാനത്തുള്ള മുല്ല ബറാദറിന് അതൃപ്തിയുണ്ടേത്ര. തന്നെ പോലുള്ളവരുടെ നയതന്ത്രത്തിെന്‍റ ഫലമായാണ് യു.എസിനെ അഫ്ഗാന്‍ മണ്ണില്‍ നിന്ന് തുരത്തി അധികാരം പിടിച്ചെടുക്കാന്‍ കഴിഞ്ഞതെന്നാണ് ബറാദര്‍ വിശ്വസിക്കുന്നത്. എന്നാല്‍ സായുധപോരാട്ടത്തിലൂടെയാണ് അത് സാധിച്ചതെന്നാണ് താലിബാനിലെ മറുപക്ഷത്തിെന്‍റ വാദം. യു.എസ് പ്രസിഡന്‍റുമായി ആദ്യമായി നേരിട്ട് ബന്ധംപുലര്‍ത്തിയ താലിബാന്‍ നേതാവ് താനാണെന്നും ബറാദര്‍ അവകാശവാദം മുഴക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.

യു.എസ് മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ബറാദറും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണമാണ് യു.എസ് സൈന്യത്തിെന്‍റ പിന്മാറ്റത്തിന് നിദാനമായ ഖത്തര്‍ ഉടമ്ബടിയിലേക്ക് നയിച്ചത്. യു.എസ് ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹഖാന ി ഗ്രൂപ്പിെന്‍റ നേതാവ് സിറാജുദ്ദീന്‍ ഹഖാനിയാണ് ഇടക്കാല താലിബാന്‍ സര്‍ക്കാറിലെ ആഭ്യന്തരമന്ത്രി.

കലഹത്തിനു പിന്നാലെ ബറാദര്‍ കാബൂളില്‍ നിന്ന് കാന്തഹാറിലെത്തി. ഒരാഴ്ചയായി താലിബാെന്‍റ ജനകീയ മുഖമായ ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതു തള്ളി കഴിഞ്ഞദിവസം ബറാദിറിെന്‍റ ശബ്ദരേഖ പുറത്തുവന്നിരുന്നു.

Related News