Loading ...

Home International

പെറുവിലെ കമ്യൂണിസ്റ്റ് കലാപ നേതാവ് നിര്യാതനായി

ലിമ: 'കമ്യൂണിസത്തി‍െന്‍റ നാലാം വാളെ'ന്ന് സ്വയം വിശേഷിപ്പിച്ച പെറുവിലെ 'ഷൈനിങ് പാത്ത്' ഗറില്ല കലാപ നേതാവ് അബിമായേല്‍ ഗുസ്മന്‍ (86) അന്തരിച്ചു. ആയിരങ്ങള്‍ കൊല്ലപ്പെട്ട ഭീകരാക്രമണങ്ങളുടെ പേരില്‍ 1992ല്‍ പിടിയിലായ ഗുസ്മന്‍ തടവ് ശിക്ഷ അനുഭവിക്കുകയായിരുന്നു. ജയിലില്‍നിന്ന് അസുഖത്തെ തുടര്‍ന്ന് സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇവിടെ വെച്ചാണ് മരണമെന്ന് പെറു നീതി വകുപ്പ് മന്ത്രി അനബല്‍ ടോറസ് പറഞ്ഞു.
തത്ത്വചിന്ത പ്രഫസറായിരുന്ന ഗുസ്മന്‍ 1980ലാണ് സര്‍ക്കാറിനെതിരെ കലാപത്തിനിറങ്ങുന്നത്. ഇയാളുടെ അനുയായികള്‍ നടത്തിയ ഒട്ടേറെ കാര്‍ബോംബ്, കൊലപാതകങ്ങള്‍ വഴി ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. വര്‍ഗരഹിത ലോകത്തി‍െന്‍റ മിശിഹയായി അറിയപ്പെടുന്ന ഗുസ്മന്‍, കാള്‍ മാക്സ്, ലെനിന്‍, മാവോ എന്നിവര്‍ക്ക് ശേഷം കമ്യൂണിസത്തി‍െന്‍റ നാലാം വാളാണ് താനെന്നാണ് വിശേഷിപ്പിച്ചിരുന്നത്. 12 വര്‍ഷത്തെ സൈനിക ഭരണത്തിന് ശേഷം ആദ്യമായി പെറുവില്‍ ജനാധിപത്യ രീതിയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച 1980 മേയിലാണ് ഗുസ്മന്‍ സായുധ സമര പ്രഖ്യാപനം നടത്തിയത്.

Related News