Loading ...

Home International

ഇറക്കുമതിക്ക് വിദേശനാണയമില്ല; ഭക്ഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ ശ്രീലങ്ക

കൊളംബോ: സ്വകാര്യ ബാങ്കുകളില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം കുറഞ്ഞതോടെ ഭക്ഷ്യ ഇറക്കുമതി നിലച്ച ശ്രീലങ്കയില്‍ ഭക്ഷ്യ അടിയന്തരാവസ്ഥ. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്ത് ജനജീവിതം ദുസ്സഹമാക്കിയാണ് അടിയന്തരാവസ്ഥ എത്തുന്നത്. പഞ്ചസാര, അരി തുടങ്ങിയ അവശ്യ വസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കാനാണ് നടപടിയെന്ന് പ്രസിഡന്‍റ് ഗോടബയ രാജപക്സ പറഞ്ഞു.

കടുത്ത നിയന്ത്രണം നിലവില്‍വന്നതോടെ വ്യപാരികളില്‍നിന്ന് ഭക്ഷ്യ ശേഖരം പിടിച്ചെടുക്കാനും അവശ്യവിഭവങ്ങള്‍ കൂട്ടിവെക്കുന്നവരെ  അറസ്റ്റ് ചെയ്യാനും പൊലീസിന് അധികാരമുണ്ടാകും. വില നിയന്ത്രണം പൂര്‍ണമായി സര്‍ക്കാറിനാകും. ഇതിനായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ അവശ്യ സേവന വിഭാഗം കമീഷണര്‍ ജനറലായി പ്രഖ്യാപിച്ചു. à´…à´°à´¿, ഗോതമ്ബ്, പഞ്ചസാര എന്നിവയടക്കമുള്ളവയുടെ വിതരണം അദ്ദേഹത്തിന്‍റെ നിയന്ത്രണത്തിലാകും.ലഭ്യത തീരെ കുറഞ്ഞതോടെ അടുത്തിടെ à´…à´°à´¿, പഞ്ചസാര, ഉള്ളി, കിഴങ്ങ് തുടങ്ങിയവക്ക് വില കുത്തനെ കൂടിയിരുന്നു. പാല്‍പൊടി, മണ്ണെണ്ണ എന്നിവ കിട്ടാതാകുകയും ചെയ്തു. കോവിഡ് കേസുകളില്‍ രാജ്യം ഉഴറുന്നതിനിടെയാണ് പുതിയ വെല്ലുവിളിയായി ഭക്ഷ്യ അടിയന്തരാവസ്ഥയും.

2.1 കോടി ജനസംഖ്യയുള്ള രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ പൂഴ്ത്തിവെക്കുന്നവര്‍ക്ക് അടുത്തിടെ ശിക്ഷ വര്‍ധിപ്പിച്ചിരുന്നു. കോവിഡ് മഹാമാരിയില്‍ സമ്ബദ്വ്യവസ്ഥ താറുമാറിലായ രാജ്യത്ത് വിദേശ വാഹനങ്ങള്‍, ഭക്ഷ്യ എണ്ണ, മഞ്ഞള്‍ തുടങ്ങിയവയുടെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്.

2019 നവംബറില്‍ വിദേശ നാണയ ശേഖരം 750 കോടി ഡോളറായിരുന്നത് കഴിഞ്ഞ ജൂലൈ അവസാനത്തില്‍ 280 കോടി ഡോളറായി ചുരുങ്ങിയിട്ടുണ്ട്.പെട്രോളിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതി അവശേഷിച്ച വിദശേ നാണയ ശേഖരം കൂടി ഊറ്റുമെന്നതിനാല്‍ വാഹനയാത്ര കുറക്കാനും നിര്‍ദേശമുണ്ട്. എണ്ണ ഉപഭോഗം കുറഞ്ഞില്ലെങ്കില്‍

Related News