Loading ...

Home International

88 ശതമാനം മരണനിരക്കുള്ള മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നു;മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ഗിനിയ : ലോകത്തിലെ ഏറ്റവും അപകടകാരിയായ വൈറസെന്ന് ലൈവ് സയന്‍സ് ഉള്‍പ്പെടെ നിരവധി ശാസ്ത്ര പോര്‍ട്ടലുകള്‍ സാക്ഷ്യപ്പെടുത്തിയ വൈറസാണ് മാര്‍ബര്‍ഗ്. 88 ശതമാനമാണ് ഈ വൈറസ് കാരണമുള്ള മരണനിരക്ക്. അതായത് ബാധിക്കപ്പെടുന്ന 10 പേരില്‍ ഏകദേശം 9 രോഗികളും മരണപ്പെടും. കൃത്യമായി തടഞ്ഞില്ലെങ്കില്‍ പകര്‍ച്ചവ്യാധിയായി മാറുന്നതാണ് ഈ വൈറസ് ബാധയെന്ന് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ വ്യക്തമാക്കിയിട്ടുണ്ട്. ഗിനിയയില്‍ മാരകമായ മാര്‍ബര്‍ഗ് വൈറസ് ബാധ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. ഒരു മരണവും സ്ഥിരീകരിച്ചു. പശ്ചിമ ജര്‍മനിയിലെ മാര്‍ബര്‍ഗ് എന്ന പട്ടണത്തിലാണ് ആദ്യമായി വൈറസ് ബാധ ഉടലെടുക്കുന്നത്. അതു കൊണ്ടാണ് വൈറസിന് ആ പേര് നല്‍കിയിരിക്കുന്നത്. കടുത്ത പനി, കിടുകിടുപ്പ്, ശക്തമായ പേശിവേദന, നിര്‍ത്താതെയുള്ള ഛര്‍ദി എന്നിവയാണ് ആദ്യ രോഗലക്ഷണങ്ങള്‍. പിന്നീട് കടുത്ത രക്തസ്രാവം ഉണ്ടാകും. ഇത് മസ്തിഷ്ക ജ്വരത്തിലേക്കും പക്ഷാഘാതത്തിലേക്കും നയിക്കും. ഭയാനകവും അപൂര്‍വവുമാണ് ഈ വൈറസ് ബാധ. ആര്‍ടിപിസിആര്‍, എലീസ തുടങ്ങിയ ടെസ്റ്റുകളാണ് വൈറസ് ബാധ കണ്ടെത്താനായി ഉപയോഗിക്കുന്നത്.

Related News