Loading ...

Home International

അഫ്ഗാനില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യു.എന്‍

ജനീവ: അഫ്ഗാനില്‍ താലിബാന്‍ നിയന്ത്രണത്തിലാക്കിയ മേഖലകളില്‍ പൗരന്മാരെയും കീഴടങ്ങിയ സൈനികരെയും വധിക്കുന്നത് ഉള്‍പ്പെടെ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി വിശ്വസനീയ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി മിഷേല്‍ ബാഷ്ലറ്റ്.

ഈ മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് സ്ത്രീകള്‍ അനുഭവിക്കുന്നത്. ഇക്കണക്കിനു പോയാല്‍ സ്ത്രീകളോടുള്ള താലിബാെന്‍റ അടിച്ചമര്‍ത്തല്‍ നിയന്ത്രണരേഖ കടക്കും. സ്ത്രീകളുടെ അവകാശങ്ങള്‍ മാനിക്കാന്‍ താലിബാന്‍ തയാറാകണം. മാത്രമല്ല, മേഖലകളില്‍നിന്ന് കുട്ടികളെ വ്യാപകമായി താലിബാന്‍ സേനാംഗങ്ങളാക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടികളെ സ്കൂളില്‍ പോകാന്‍ അനുവദിക്കുന്നില്ല. അഫ്ഗാനിസ്താനില്‍ താലിബാെന്‍റ ഭരണത്തെ കുറിച്ച്‌ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്‌ മനുഷ്യാവകാശ കൗണ്‍സില്‍ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

താലിബാന്‍ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നുമാകുന്ന സാഹചര്യത്തില്‍ എത്രമാത്രം മനുഷ്യാവകാശ ലംഘനങ്ങള്‍ അവിെട നടക്കുന്നുണ്ടെന്ന് വ്യക്തമല്ല. 90കളില്‍ താലിബാന്‍ അധികാരത്തിലെത്തിയപ്പോള്‍, സ്ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിച്ചിരുന്നില്ല. രാജ്യത്ത് ടെലിവിഷനും സംഗീതവും നിരോധിച്ചിരുന്നു. മോഷണം നടത്തുന്നവരെ കൈകള്‍ ഛേദിക്കുകയും പരസ്യമായി കഴുവേറ്റുകയും ചെയ്തിരുന്നു. ഇതേ ക്രൂരമായ ശിക്ഷാമുറകള്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന ഭയപ്പാടിലാണ് ജനം കൂട്ടമായി പലായനം ചെയ്യുന്നത്.

അതേസമയം, സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തില്ലെന്ന് താലിബാന്‍ നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു.

Related News