Loading ...

Home International

ജപ്പാന്‍ തീരത്ത് ചരക്കു കപ്പല്‍ രണ്ടായി പിളര്‍ന്നു; കടലില്‍ വൻ എണ്ണച്ചോര്‍ച്ച

ടോക്യോ: ചരക്കു കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച്‌ രണ്ടായി പിളര്‍ന്നു. ജപ്പാന്‍ തീരത്താണ് അപകടം. അപകടത്തിന് പിന്നാലെ കപ്പലില്‍ നിന്ന് എണ്ണ ചോര്‍ന്നിട്ടുണ്ട്. പനാമയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്രിംസണ്‍ പൊളാരിസ് എന്ന ചരക്കുകപ്പലാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു. ചൈന, ഫിലിപ്പെയ്ന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും രക്ഷപ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി
ജപ്പാന്റെ വടക്കന്‍ തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലിടിച്ച്‌ ബുധനാഴ്ചയാണ് അപകടമുണ്ടായത്. കപ്പലില്‍ നിന്നു ചോര്‍ന്ന എണ്ണ കടലില്‍ 24 കിലോമീറ്റര്‍ ദൂരത്തേക്ക് പരന്നത് മേഖലയില്‍ പാരിസ്ഥിതിക പ്രശ്‌നമുയര്‍ത്തിയിട്ടുണ്ട്. എണ്ണ ചോരുന്നത് നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. എത്രത്തോളം എണ്ണ ചോര്‍ന്നുവെന്ന കാര്യം വ്യക്തമായിട്ടില്ല. പിളര്‍ന്നതിനു പിന്നാലെ കപ്പലിന്റെ പിന്‍ഭാഗം മേല്‍പ്പോട്ട് പൊങ്ങി നില്‍ക്കുന്നതായും ബാക്കിയുള്ള ഭാഗം ചെരിഞ്ഞു കിടക്കുന്നതിന്റേയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്.


Related News