Loading ...

Home International

പെഗസസ് സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സി

ന്യൂഡല്‍ഹി: പെഗസസ് സൈബര്‍ ആക്രമണം ആദ്യമായി സ്ഥിരീകരിച്ച്‌ ഒരു സര്‍ക്കാര്‍ ഏജന്‍സി. ഫ്രാന്‍സ് ദേശീയ സൈബര്‍ സുരക്ഷ ഏജന്‍സിയായ എ.എന്‍.എസ്.എസ്.ഐയാണ് രാജ്യത്തെ രണ്ടു മാധ്യമപ്രവര്‍ത്തകരുടെ ഫോണില്‍ ചാര സോഫ്റ്റ്വെയര്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. രാജ്യത്തെ ഓണ്‍ലൈന്‍ അന്വേഷണാത്മക ജേണല്‍ മീഡിയപാര്‍ട്ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

'എ.എന്‍.എസ്.എസ്.ഐ നടത്തിയ പഠനത്തില്‍ ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ സുരക്ഷ ലാബ് നടത്തിയ കണ്ടെത്തലുകള്‍ സ്ഥിരീകരിച്ചു' -മീഡിയപാര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.

പെഗസസ് ചാര സോഫ്റ്റ്വെയര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച 17 മാധ്യമങ്ങളില്‍ മീഡിയപാര്‍ട്ടും ഉള്‍പ്പെടും. ആഗോളതലത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണുകള്‍ പെഗസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ ചോര്‍ത്തിയെന്നാണ് കണ്ടെത്തലുകള്‍.

ഇന്ത്യയില്‍ 'ദ വയര്‍'ഓണ്‍ലൈന്‍ പോര്‍ട്ടലാണ് അന്വേഷണത്തില്‍ പങ്കെടുത്ത മാധ്യമം. രാജ്യത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സുപ്രീംകോടതി ജഡ്ജിമാര്‍, മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പാര്‍ലമെന്‍റിലെ ഇരുസഭകളുടെ അകത്തും പുറത്തും പ്രതിഷേധം കനക്കുകയാണ്. പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷം ശക്തമായ രീതിയിലാണ് വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നത്.

ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സി ചാര സോഫ്റ്റ്വെയറിനെക്കുറിച്ച്‌ സ്ഥിരീകരിച്ചെങ്കില്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യം തള്ളികളയുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. സര്‍ക്കാര്‍ ഭരണസംവിധാനങ്ങള്‍ക്ക് മാത്രമാണ് പെഗസസ് സേവനം ലഭ്യമാകൂ. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുമെന്നതിനാലാണ് ഈ പിന്മാറ്റം.

Related News