Loading ...

Home International

ചൈന ആണവ മിസൈല്‍ വിക്ഷേപണികള്‍ വ്യാപകമായി നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്

ബെയ്ജിംഗ്: ചൈന വീണ്ടും ആണവ മിസൈല്‍ വിക്ഷേപണികള്‍ (സിലോ ഫീല്‍ഡ്) വ്യാപകമായി നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. നിര്‍മാണം പൂര്‍ത്തിയാകുന്പോള്‍ 110 മിസൈലുകള്‍ വിക്ഷേപിക്കാന്‍ ശേഷിയുള്ളതാകും ഈ കേന്ദ്രമെന്നു ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയിന്‍റിസ്റ്റ്സ് (എഫ്‌എഎസ്) സാറ്റലൈറ്റ് ഇമേജുകളുടെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ അണ്വായുധ നിര്‍മാണത്തില്‍ അമേരിക്കന്‍ പ്രതിരോധമന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.

പടിഞ്ഞാറന്‍ ചൈനയില്‍ അടുത്തിടെ നിര്‍മിക്കുന്ന രണ്ടാമത്തെ സിലോ ഫീല്‍ഡാണിത്. ഗന്‍സു പ്രവിശ്യയിലെ യുമെനില്‍ 120 സിലോകള്‍ കണ്ടെത്തിയതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുമെന് 380 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ഹമിയിലാണു പുതിയ സിലോ ഫീല്‍ഡ്. ആരംഭദശയിലാണു നിര്‍മാണകേന്ദ്രം.

യുമെനിലും ഇന്നര്‍ മംഗോളിയയിലെ ജിലന്തായ് നഗരത്തിന് അടുത്ത കേന്ദ്രത്തിലുമായി 250 സിലോകളാണു പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോക്കറ്റ് ഫോഴ്സിനായി ഒരുങ്ങുന്നതെന്നു എഫ്‌എഎസ് ഗവേഷകരായ മാറ്റ് കോര്‍ഡയും ഹാന്‍സ് ക്രിസ്റ്റന്‍സനും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

പുതുതായി നിര്‍മിക്കുന്ന സിലോ വിക്ഷേപണ സജ്ജമാക്കുമോ അതോ ശ്രദ്ധ തിരിക്കാനുള്ള നാടകമാണോ എന്ന കാര്യത്തില്‍ ഗവേഷകര്‍ക്കു വ്യക്തതയില്ല. എത്ര ആണവ പോര്‍മുനകള്‍ ഓരോ സിലോയും വഹിക്കുമെന്ന കാര്യവും വ്യക്തമല്ല. അതേസമയം, ഇവയെല്ലാം പ്രവര്‍ത്തന സജ്ജമായാല്‍ 250നും 350നും ഇടയില്‍ ആണവ പോര്‍മുനകള്‍ ചൈനയുടെ കൈവശമുണ്ടാകും.

ആണവ പോര്‍മുനകളുടെ എണ്ണം ഇരട്ടിയാക്കാനാണു ചൈനീസ് നീക്കമെന്നു പെന്‍റഗണ്‍ കഴിഞ്ഞ വര്‍ഷം ആരോപിച്ചിരുന്നു.

Related News