Loading ...

Home International

ബലൂചിസ്താന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണം; അഫ്ഗാന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി ഐക്യരാഷ്ട്രസഭ

ലണ്ടന്‍: അഫ്ഗാനിലെ അഭയാര്‍ത്ഥികളുടെ രക്ഷയ്ക്കായി ഐക്യരാഷ്ട്രസഭ. അഫ്ഗാനില്‍ കഴിയുന്ന ബലൂചിസ്താന്‍ അഭയാര്‍ത്ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന നിര്‍ദ്ദേശമാണ് യു.എന്‍.രക്ഷാ സമിതി നല്‍കിയത്. ബലൂചിസ്താനിലെ ഭീകരാക്രമണങ്ങളില്‍ നിന്നും രക്ഷനേടാനാണ് അഫ്ഗാനിലേക്ക് നിരവധി കുടുംബങ്ങള്‍ പലായനം ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശം പരോക്ഷമായി കുറ്റപ്പെടുത്തുന്നത് പാകിസ്താനെയാണ്. കാലങ്ങളായി ബലൂചിസ്താനിലെ ജനങ്ങള്‍ ഭീകരതയാല്‍ കഷ്ടപ്പെടുന്നു എന്നത് സ്ഥിരീകരിക്കുന്നതാണ് യു.എന്‍ നിരീക്ഷണം.

അമേരിക്കയുടെ സൈനിക സാന്നിദ്ധ്യമാണ് നിരവധി പേരെ അഫ്ഗാനില്‍ തങ്ങാന്‍ മാനസികമായി ധൈര്യം പകര്‍ന്നിരുന്നത്. അമേരിക്കന്‍ പിന്മാറ്റവും പല മേഖലകളിലെ താലിബാന്റെ പിടിമുറുക്കലിനുമെതിരായ ആശങ്ക ബലൂച് ജനത ഐക്യരാഷ്ട്രസഭയെ അറിയിച്ചിരുന്നു. ബലൂച് നാഷണല്‍ മൂവ്‌മെന്റ് ചെയര്‍മാന്‍ ഖലീല്‍ ബലൂചാണ് ആശങ്ക ഐക്യരാഷ്ട്രസഭയെ അറിയിച്ചത്.

വിവിധ കേസുകള്‍ ചമച്ച്‌ തടവിലാക്കുകയോ ശിക്ഷിക്കുകയോ ചെയ്ത ബലൂചുകളെ പാക് ഭരണകൂടം നാടുകടത്തിയിരുന്നതും അഫ്ഗാനിലേക്കായിരുന്നു. 1951ലെ ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി സുരക്ഷാ നിയമമമാണ് എല്ലാ രാജ്യങ്ങളും പാലിക്കേണ്ടത്. അതനുസരിച്ച്‌ എവിടെയാണോ അഭയാര്‍ത്ഥികള്‍ താമസിക്കുന്നത് അവരുടെ സുരക്ഷ ആതിഥേയ രാജ്യം ഉറപ്പുവരുത്തണം. ഈ നിയമപ്രകാരമാണ് ബലൂചികളുടെ സംരക്ഷണത്തിനായി യു.എന്‍. സമിതി അഫ്ഗാന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയത്.

Related News