Loading ...

Home International

ലബനന്‍ അതിരൂക്ഷ സാമ്പത്തിക മാന്ദ്യത്തില്‍;ആഭ്യന്തരകലാപം രൂക്ഷം

ബെയ്റൂട്ട്: ലബനന്‍ അതിരൂക്ഷമായ സാന്പത്തിക മാന്ദ്യത്തിലേക്കു കൂപ്പുകുത്തിയതോടെ ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. 150 വര്‍ഷത്തിനിടെ ലോകം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് ലബനന്‍ നേരിടുന്നതെന്ന് ലോകബാങ്ക് വിശേഷിപ്പിച്ചു.

രാജ്യത്ത് ഇന്ധനമോ മരുന്നോ അവശ്യസാധനങ്ങളോ കിട്ടാക്കനിയായതോടെ ജനം തെരുവിലിറങ്ങി. പലയിടങ്ങളിലും പ്രതിഷേധക്കാരും സൈനികരും ഏറ്റുമുട്ടി. ട്രിപ്പോളിയില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികളുടെ ഗ്രനേഡ് ആക്രമണത്തിലും കല്ലേറിലുമായി പത്തു സൈനികര്‍ക്കു പരിക്കേറ്റു. തലസ്ഥാനനഗരിയായ ബെയ്റൂട്ടിലും തെക്കന്‍ തുറമുഖ നഗരമായ സിദോനിലും പ്രതിഷേധം കനത്തു. പ്രധാന റോഡുകള്‍ ഉപരോധിച്ചാണ് സമരം.

അതിനിടെ, ലബനന്‍ കറന്‍സി പൗണ്ടിന്‍റെ മൂല്യം 90 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ രാജ്യത്ത് രാഷ്‌ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണ്. പ്രസിഡന്‍റ് മിഷേല്‍ ഔണും നിയുക്ത പ്രധാനമന്ത്രി സാദ് ഹരീരിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് സര്‍ക്കാര്‍ രൂപീകരണത്തിനു തടസം നില്‍ക്കുന്നത്.സാന്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള അന്താരാഷ്‌ട്ര നാണയനിധി പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ കഴിഞ്ഞവര്‍ഷം വഴിമുട്ടിയിരുന്നു. പത്തുലക്ഷം സിറിയന്‍ അഭയാര്‍ഥികള്‍ ഉള്‍പ്പെടെ 60 ലക്ഷം പേരുള്ള ഈ ചെറിയ രാജ്യത്ത് 2019 മുതല്‍ പതിനായിരക്കണക്കിനാളുകളാണ് തൊഴില്‍രഹിതരായത്. രാജ്യത്ത് പകുതിയിലേറെപ്പേരും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.

Related News