Loading ...

Home International

അമേരിക്കയും നാറ്റോയും പിന്‍വാങ്ങുന്നു; അഫ്ഗാനിസ്താന്റെ സംരക്ഷണം ഏറ്റെടുത്ത് തുര്‍ക്കി

കാബൂള്‍: രണ്ടു പതിറ്റാണ്ടു നീണ്ട സൈനിക ഇടപെടല്‍ അവസാനിപ്പിച്ച്‌ യു.എസും നാറ്റോയും അഫ്ഗാനിസ്താനില്‍ നിന്ന് സൈനികരെ നീക്കുമ്ബോള്‍ പകരം സംരക്ഷണ ചുമതല വഹിക്കുന്നത്  തുര്‍ക്കി. അഫ്ഗാന്‍റെ തലസ്ഥാനമായ കാബൂളിലെ ഹാമിദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സുരക്ഷയാണ് തുര്‍ക്കിയുടെ മേല്‍നോട്ടത്തിലേക്ക് മാറുക. ഇതുസംബന്ധിച്ച്‌ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും തമ്മില്‍ ചര്‍ച്ച നടന്നതായി ബൈഡന്‍റെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ വ്യക്തമാക്കി.

അതെ സമയം മുഴുവന്‍ സൈനികരെയും സെപ്റ്റംബര്‍ 11നകം പിന്‍വലിക്കാനാണ് യു.എസ് നീക്കം. കാബൂളില്‍ നിന്നുള്ള പിന്‍മാറ്റം നേരത്തെ ആരംഭിച്ചിട്ടുണ്ട്. നാറ്റോക്കു ശേഷമുള്ള അഫ്ഗാന്‍ ദൗത്യത്തില്‍ പാകിസ്താന്‍, ഹംഗറി എന്നീ രാജ്യങ്ങളുടെ പിന്തുണ തുര്‍ക്കി തേടിയേക്കും .

അമേരിക്ക , ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സഹകരിച്ച്‌ 2001നു ശേഷം കാബൂളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതാണ് കാബൂള്‍ വിമാനത്താവളം. രാജ്യത്തിന്‍റെ ഭാവി അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിമാനത്താവളം ഏറെ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍ . ഇതുള്‍പെടെ അഫ്ഗാന്‍ മണ്ണിലെ ഓരോ ഇഞ്ചും ഇനി നാട്ടുകാര്‍ തന്നെ സംരക്ഷിക്കണമെന്ന് നേരത്തെ താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related News