Loading ...

Home International

ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് താക്കീതുമായി ഐ എസ്; മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തുന്ന വീഡിയോ പുറത്ത് വിട്ടു

ഐ എസുമായി ബന്ധമുള്ള ഈജിപ്തിലെ ഒരു തീവ്രവാദസംഘം ക്രിസ്ത്യാനിയുള്‍പ്പടെ മൂന്നുപേരെ വധിക്കുന്നതിന്റെ വീഡിയോ ശനിയാഴ്ച പുറത്തുവിട്ടു. ഈജിപ്തിലെ സൈന്യത്തെ പിന്തുണയ്ക്കുന്നതിനു പകരമായി ക്രിസ്ത്യാനികള്‍ക്കുള്ള താക്കീതാണ് ഈ കൊലപാതകം എന്ന് സംഘം വ്യക്തമാക്കി. കോപ്റ്റിക് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമായ നബില്‍ ഹബാഷി സലാമ എന്ന 62 കാരനും രണ്ട് ഗോത്രവിഭാഗക്കാരുമാണ് വധിയ്ക്കപ്പെട്ടത്. വിഡിയോയില്‍ തീവ്രവാദികളുടെ മുഖം അവ്യക്തമാണ്. AK 47 തോക്കേന്തിയ അവര്‍ തങ്ങളുടെ ചൂണ്ടുവിരല്‍ ഉയര്‍ത്തി "ഈജിപ്ത് സൈന്യത്തെ പിന്തുണയ്ക്കുന്നതിനു നിങ്ങള്‍ കൊടുക്കുന്ന വിലയാണിത് " എന്ന് പറയുന്നുണ്ട്. അതിനുശേഷം മുന്നില്‍ മുട്ടിലിരുത്തിയിരിയ്ക്കുന്ന സലാമയുടെ തലയിലേയ്ക്ക് നിറയൊഴിയ്ക്കുന്നു. ഇതേരീതിയില്‍ ഈജിപ്ത് സൈന്യത്തിന്റെകൂടെ യുദ്ധത്തില്‍ പങ്കെടുത്ത രണ്ട് ഗോത്രവര്‍ഗ്ഗക്കാരെ കൊലപ്പെടുത്തുന്നതിന്റെ വിഡിയോയും ഇതോടൊപ്പം അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇസ്‌ലാമിസ്റ്റുകളാല്‍ തകര്‍ക്കപ്പെട്ട പള്ളികളെ പുനരുദ്ധരിയ്ക്കുന്നതില്‍ വ്യാപൃതനായ സലാമയെ കഴിഞ്ഞ നവംബറിലാണ് ബിര്‍ അല്‍-അബെദ് എന്ന സ്ഥലത്തുനിന്നും തട്ടിക്കൊണ്ടുപോയത്.

Related News