Loading ...

Home International

ചെങ്കടലില്‍ ഇറാന്‍ ചരക്കുകപ്പലിനു നേരെ ആക്രമണം

ടെഹ്റാന്‍: യെമനിനോട് ചേര്‍ന്ന് ചെങ്കടലില്‍ വര്‍ഷങ്ങളായി നങ്കൂരമിട്ട ഇറാന്‍ ചരക്കുകപ്പലിനു നേരെ ആക്രമണം. അര്‍ധ സൈനിക റവലൂഷനറി വിഭാഗത്തിന്‍റെ താവളമായി ഉപയോഗിച്ചുവന്നതെന്നു കരുതുന്ന എം.വി സാവിസിനു നേരെ ഇസ്രായേലാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു. ഇറാനും ലോക വന്‍ശക്തികളും ആണവ കരാര്‍ ചര്‍ച്ച പുനരാരംഭിച്ച ചൊവ്വാഴ്ച തന്നെയാണ് കപ്പലും ആക്രമിക്കപ്പെട്ടത്.
യെമന്‍ തീരത്ത് കപ്പലിന്‍റെ സാന്നിധ്യത്തിനെതിരെ അറബ് രാഷ്ട്രങ്ങള്‍ ശക്തമായി രംഗത്തുണ്ടായിരുന്നു. യെമനിലെ ഹൂതി വിമതര്‍ക്ക് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയത് ഈ കപ്പല്‍ വഴിയാണെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍, ചെങ്കടലിനും ബാബുല്‍ മന്‍ദബ് കടലിടുക്കിനുമിടയില്‍ കടല്‍ക്കൊള്ളയുടെ സാധ്യത അവസാനിപ്പിക്കാനാണ് കപ്പല്‍ നങ്കൂരമിട്ടതെന്നാണ് ഇറാന്‍ പ്രതികരണം. ആക്രമണം ഇസ്രായേല്‍ സ്ഥിരീകരിച്ചതായി യു.എസ് പത്രം ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സാവിസ് കപ്പലിനു മുകളില്‍ സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതായി വ്യക്തമാക്കിയ ഇറാന്‍ വാര്‍ത്ത ഏജന്‍സി കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് വ്യക്തമാക്കി. സര്‍ക്കാറിനു കീഴിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഷിപ്പിങ് ലൈന്‍സ് എന്ന കമ്ബനിയുടെ ഉടമസ്ഥതയിലുള്ള മാവിസ് കപ്പല്‍ 2016ലാണ് ചെങ്കടലിലെത്തിയത്. പരിസരങ്ങളില്‍ തുടരുന്ന കപ്പലില്‍ ഇടവിട്ട് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. കപ്പലിനെതിരെ 2015 വരെ രാജ്യാന്തര ഉപരോധം നിലനിന്നിരുന്നു. ഇറാന്‍ ആണവ കരാര്‍ നിലവില്‍ വന്നതോടെയാണ് ഇളവ് ലഭിച്ചത്. ട്രംപ് ഭരണകാലത്ത് കപ്പല്‍ വീണ്ടും ഉപരോധ പരിധിയിലായി.

Related News