Loading ...

Home International

മ്യാന്മറില്‍ പട്ടാള ക്രൂരത തുടരുന്നു; വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 114 ആയി

യാംഗോന്‍: മ്യാന്മറില്‍ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ നടന്ന സൈനിക അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 114 ആയി. 24 നഗരങ്ങളില്‍ നടന്ന പട്ടാള അതിക്രമങ്ങളില്‍ ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടവരുടെ കണക്കാണിത്.
സായുധ സേന ദിനമായിരുന്ന ശനിയാഴ്ച പട്ടാള ഭരണത്തിനെതിരെ പ്രതിരോധ ദിനം ആചരിച്ചാണ് രാഷ്ട്രീയ പ്രവര്‍ത്തകരും കുട്ടികളും സ്ത്രീകളും രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇവര്‍ക്ക് നേരെയാണ് പട്ടാളം വെടിവെച്ചത്.ഫെബ്രുവരി ഒന്നിലെ പട്ടാള അട്ടിമറിക്ക് ശേഷം പ്രതിഷേധക്കാര്‍ക്ക് നേരെ നടക്കുന്ന വലിയ അതിക്രമമാണിത്. à´•àµŠâ€‹à´²àµà´²â€‹à´ªàµà´ªàµ†â€‹à´Ÿàµà´Ÿâ€‹à´¤à´¿â€‹à´²àµâ€ ഏറെപേര്‍ക്കും തലയിലാണ് വെടിയേറ്റിരിക്കുന്നത്. മാര്‍ച്ച്‌ 14ന് നടന്ന പട്ടാള അതിക്രമങ്ങളില്‍ 74നും 90നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.സായുധ സേനാ ദിനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തില്‍ തീവ്രവാദം രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അംഗീകരിക്കാനാവില്ലെന്നും സൈനിക മേധാവി കമാന്‍ഡര്‍ ഇന്‍ ചീഫ് സീനിയര്‍ ജനറല്‍ മിന്‍ ആങ് ലെയ്ങ് വ്യക്തമാക്കിയിരുന്നു.

Related News