Loading ...

Home International

സായുധസേനാദിനം ചോരയില്‍ കുളിപ്പിച്ച്‌ മ്യാന്‍മര്‍ പട്ടാളം;93 പേരെ വെടിവച്ചു കൊലപ്പെടുത്തി

യാങ്കോണ്‍: ജനാധിപത്യ പ്രക്ഷോഭകരെ കൊന്നൊടുക്കി മ്യാന്‍മര്‍ പട്ടാളത്തിന്‍റെ സായുധസേനാ ദിനാചരണം. ജനങ്ങളെയും ജനാധിപത്യത്തെയും സംരക്ഷിക്കുമെന്ന് പട്ടാള മേധാവി മിന്‍ ഓംഗ് ലെയിംഗ് വാഗ്ദാനം ചെയ്ത അന്നുതന്നെ പട്ടാളക്കാരും പോലീസുകാരും ചേര്‍ന്ന് 90നു മുകളില്‍ പേരെ വെടിവച്ചുകൊന്നു.

ഇന്നലത്തെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നാല്പത് ഇടങ്ങളിലായി കുട്ടികളടക്കം 93 പേര്‍ കൊല്ലപ്പെട്ടതായിട്ടാണു റിപ്പോര്‍ട്ട്. à´‡â€‹à´¤àµ‹â€‹à´Ÿàµ† ഫെബ്രുവരി ഒന്നിന് അട്ടിമറി നടത്തി അധികാരം പിടിച്ച പട്ടാളത്തിനെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 360നു മുകളിലായി.
ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട ദിവസവും ഇന്നലെയാണ്. മാര്‍ച്ച്‌ 14ന് 74നും 90നും ഇടയില്‍ പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രതിഷേധക്കാര്‍ മുന്പു നേരിട്ട തിരിച്ചടികളില്‍നിന്നു പഠിക്കണമെന്നും വെടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും സായുധസേനാ ദിനത്തിനു മുന്നോടിയായി പട്ടാളം വെള്ളിയാഴ്ച മുന്നറിയിപ്പു നല്കിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതു വകവയ്ക്കാതെ ‍ഇന്നലെ വ്യാപകമായി പ്രകടനങ്ങള്‍ നടത്തി.

ഇതിനിടെ, ജനാധിപത്യത്തെ സംരക്ഷിക്കാനാണു പട്ടാളം ശ്രമിക്കുന്നതെന്ന് പട്ടാളമേധാവി മിംഗ് ഓംഗ് ലെയിംഗ് ടിവിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. പ്രതിഷേധത്തെക്കുറിച്ച്‌ നേരിട്ടു പരാമര്‍ശിക്കാതിരുന്ന അദ്ദേഹം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍റെ സ്ഥിരതയെയും സുരക്ഷയെയും ബാധിക്കുന്നതാണെന്ന് ആരോപിച്ചു. തെരഞ്ഞെടുപ്പു നടത്തുമെന്നു വാഗ്ദാനം ചെയ്തെങ്കിലും അതെന്നായിരിക്കുമെന്ന് പട്ടാളമേധാവി വ്യക്തമാക്കിയില്ല.
രണ്ടാം ലോകമഹായുദ്ധത്തിനിടെ 1945ല്‍ ജപ്പാന്‍ നടത്തിയ അധിനിവേശത്തിനെതിരെ ചെറുത്തുനില്‍പ്പ് ആരംഭിച്ചതിനെ അനുസ്മരിച്ചാണ് സായുധസേനാദിനം ആചരിക്കുന്നത്. പട്ടാളക്കാരുടെ പരേഡും ആയുധപ്രദര്‍ശനവും നടന്ന 76-ാമത് ആഘോഷത്തില്‍ റഷ്യന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി അലക്സാണ്ടര്‍ ഫോര്‍മിന്‍ മാത്രമാണ് വിദേശപ്രതിനിധിയായി പങ്കെടുത്തത്. റഷ്യ യഥാര്‍ഥ സുഹൃത്താണെന്ന് പട്ടാളമേധാവി പറഞ്ഞു.

ജനാധിപത്യ നേതാവ് ഓംഗ് സാന്‍ സൂചിയുടെ എന്‍എല്‍ഡി പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയത് കൃത്രിമത്വം കാണിച്ചാണെന്ന് ആരോപിച്ചാണ് പട്ടാളം ഫെബ്രുവരി ഒന്നിന് അധികാരം പിടിച്ചത്. സൂചിയെയും പ്രസിഡന്‍റ് വിന്‍ മിന്‍റ് അടക്കമുള്ളവരെയും തടവിലാക്കിയിരിക്കുകയാണ്.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും അടക്കമുള്ളവര്‍ ഇന്നലത്തെ കൊലപാതകങ്ങളെ അപലപിച്ചു. നിരായുധരായ ജനങ്ങളെ സുരക്ഷാ ഭടന്മാര്‍ കൊന്നൊടുക്കുകയാണെന്ന് യുഎസ് എംബസി പ്രതികരിച്ചു.

Related News