Loading ...

Home International

സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍

ദോഹ: സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഖത്തര്‍ അംബാസഡര്‍ . വിഷയ ത്തില്‍ ക്രിയാത്മകമായ രീതിയില്‍ ചുവടുകള്‍ വെക്കുന്നതിനുള്ള വഴികള്‍ ആരായുന്ന കാര്യത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഖത്തര്‍ തുടര്‍ന്നും സഹകരിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലെ ഖത്തര്‍ സ്ഥിരം പ്രതിനിധി അംബാസഡര്‍ ശൈഖ ഉല്‍യ അഹ്മദ് ബിന്‍ സെയ്ഫ് ആല്‍ഥാനി വ്യക്തമാക്കി .സിറിയന്‍ വിപ്ലവത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ നാഷനല്‍ കോളിഷന്‍ ഫോര്‍ സിറിയന്‍  റവലൂഷനറിയും പ്രതിപക്ഷ സംഘങ്ങളും സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സിറിയന്‍ വിപ്ലവത്തിന്റെ പത്താം വാര്‍ഷികം ഒരു ദശാബ്ദക്കാലമായി സിറിയന്‍ ഭരണകൂടം തുടരുന്ന അതിക്രമങ്ങളെയും ഭയാനകതയെയും അനന്തരഫലങ്ങളെയും കുറിച്ച്‌ ലോകത്തെ ഓര്‍മപ്പെടുത്തുന്നുവെന്നും ശൈഖ ഉല്‍യ പറഞ്ഞു. സിറിയയിലെ ദുരന്ത മാനുഷിക സാഹചര്യം ഏറെ വലുതാണ്. സംഘര്‍ഷ സാഹചര്യമല്ലാതെ മറ്റൊന്നും അറിയാത്ത ഒരു തലമുറ കുട്ടികള്‍ അവിടെ വളരുന്നുണ്ട്. ഇത് ഏറെ വേദനജനകമാണ്. യുദ്ധത്തിന്റെ റ നാശത്തെ അതിജീവിച്ചവര്‍ നിരന്തരമായ നിയമലംഘനങ്ങള്‍ നേരിടുകയാണ്. ദാരിദ്ര്യ സൂചികയില്‍ ഏറ്റവും താഴ്ന്ന നിലയിലാണ് സിറിയ. സിറിയന്‍ അതിക്രമങ്ങളില്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെ ഏറ്റവും മോശമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. മനുഷ്യാവകാശ സംരക്ഷണം ഉള്‍പ്പെടെയുള്ള ആത്മവിശ്വാസം വളര്‍ത്തുന്നതിനുള്ള നടപടികള്‍ ആവശ്യമാണ്. തടവുകാരുടെ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ശൈഖ ഉല്‍യ ആവശ്യപ്പെട്ടു.സിറിയയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നതില്‍ മുന്‍നിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. യുദ്ധക്കുറ്റങ്ങളിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവരെ നിയമപരമായും ധാര്‍മികമായും നേരിടാനുള്ള ഖത്തറിന്റെ പ്രതിബദ്ധതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .

Related News