Loading ...

Home International

പതിനായിരക്കണക്കിന് മയിലുകളെ കൊന്നൊടുക്കി ന്യൂസിലാന്‍ഡ്

വില്ലിംഗ്ടണ്‍: വന്യ മൃഗങ്ങളെക്കൊണ്ട് പൊറുതിമുട്ടി ന്യൂസിലാന്‍ഡ് ജനത. ഇപ്പോള്‍ മയില്‍ ശല്യം രൂക്ഷമായിരിക്കുകയാണ് ന്യൂസിലാന്‍ഡില്‍. തുടര്‍ന്ന് അവയെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ന്യൂസിലാന്‍ഡുകാര്‍. പതിനായിരക്കണക്കിന് മയിലുകളെയാണ് ഇതുവരെ കൊന്നൊടുക്കിയത്. കൃഷിയ്ക്ക് നാശം വിതയ്ക്കുന്ന മയിലുകളിലെ പ്ലേഗാണ് ഇവയെ കൊന്നൊടുക്കാന്‍ കാരണം. കൂടാതെ സാധാരണക്കാര്‍ക്ക് വിനോദത്തിന് വേണ്ടിയും ടൂറിസത്തിന് വേണ്ടിയും മയിലുകളെ വേട്ടയാടാനും ന്യൂസിലാന്‍ഡ് ഭരണകൂടം അനുമതി നല്‍കിയിട്ടുണ്ട്. പ്രകൃതിയ്ക്ക് ദോഷമായി മാറിയതോടെ നിരവധി രാജ്യങ്ങളില്‍ വന്യമൃഗങ്ങളെ കൊന്നൊടുക്കിയിട്ടുണ്ട്. മാനുകളും മുയലുകളും കങ്കാരുവുമൊക്കെ കൊന്നൊടുക്കിയവയില്‍പ്പെടുന്നു. 1932നും 1945നും ഇടയില്‍ 30 ലക്ഷം മാനുകളെയാണ് ന്യൂസിലാന്‍ഡില്‍ കൊന്നൊടുക്കിയത്. മാനുകളെ വെടിവച്ചു കൊല്ലാന്‍ ഹെലികോപ്ടറുകള്‍ വരെ ഉപയോഗിച്ചിരുന്നു. മാനുകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിയതോടെയാണ് കൊന്നത്. ഓസ്‌ട്രേലിയയില്‍ കാട്ടുമുയലുകള്‍ 60 വര്‍ഷം കൊണ്ട് 1000 കോടി കടന്നു. മെക്‌സോമ എന്ന വൈറസ് ഉപയോഗിച്ചാണ് ഇവയെ ഉന്മൂലനം ചെയ്തത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 90 കോടി കങ്കാരുവിനേയും ഒട്ടകങ്ങളേയും വെടിവച്ചു കൊന്നിരുന്നു. പരിസ്ഥിതി ഏജന്‍സിയുടെ കണക്കുകള്‍ അനുസരിച്ച്‌ ഒരു പതിറ്റാണ്ട് മുന്‍പ് പരിസ്ഥിതി സംരക്ഷിക്കാന്‍ വേണ്ടി ഒരു ലക്ഷം മാട പ്രാവുകളേയും 5000 മൈനകളേയും 3500 തത്തകളേയും 1200 കാക്കകളേയും വരെ കൊന്നൊടുക്കിയിട്ടുണ്ട്.

Related News