Loading ...

Home International

റഷ്യയില്‍ ലോകത്ത് ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തു

മോസ്കോ: പക്ഷിപ്പനിക്ക് കാരണമായ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസിന്‍റെ എച്ച്‌5എന്‍8 എന്ന വകഭേദം ലോകത്ത് ആദ്യമായി റഷ്യയില്‍ മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയില്‍പെടുത്തിയതായി കണ്‍സ്യൂമര്‍ ഹെല്‍ത് വാച്ച്‌ഡോഗ് റോസ്പോട്രെബന്‍ഡ്സര്‍ മേധാവി അന്ന പൊപോവ അറിയിച്ചു.തെക്കന്‍ റഷ്യയിലെ പൗള്‍ട്രി ഫാമിലെ ഏഴ് ജീവനക്കാരുടെ സാംപിളിലാണ് എച്ച്‌5എന്‍8 പക്ഷിപ്പനി വൈറസിന്‍റെ ജനിതക വസ്തുക്കള്‍ കണ്ടെത്തിയത്. ഇവര്‍ക്ക് ആശങ്കപ്പെടേണ്ട ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ കഴിഞ്ഞ ഡിസംബറില്‍ പക്ഷിപ്പനി വ്യാപകമായിരുന്നു.എച്ച്‌5എന്‍8 വൈറസ് റഷ്യ കൂടാതെ യൂറോപ്പ്, മിഡിലീസ്റ്റ്, വടക്കേ അമേരിക്ക മേഖലകളിലും ചൈനയിലും ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. à´Žà´¨àµà´¨à´¾à´²àµâ€ പക്ഷികളില്‍ മാത്രമായിരുന്നു ഇത്. ആദ്യമായാണ് മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസ് പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും. കേരളത്തില്‍ ഈയടുത്ത് ആലപ്പുഴയിലും കുട്ടനാട്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് വളര്‍ത്തുപക്ഷികളെയാണ് ഇവിടെ കൊന്നൊടുക്കിയത്.

Related News