Loading ...

Home International

കൊറോണ വാക്‌സിന്‍ നിര്‍മ്മാണം ഹാക്ക് ചെയ്യാൻ ഉത്തരകൊറിയയുടെ സൈബര്‍ ആക്രമണം

സോള്‍ : കൊറോണ വാക്‌സിന്‍ നിര്‍മ്മാണം ഹാക്ക് ചെയ്യാനുള്ള ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെടുത്തി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഉത്തര കൊറിയയുടെ പരിശ്രമത്തെ മുട്ടുകുത്തിച്ചത്. ഉത്തര കൊറിയ, റഷ്യ എന്നീ രാജ്യങ്ങളിലെ ഹാക്കര്‍മാര്‍ ഏഴ് കൊറോണ വാക്‌സിന്‍ നിര്‍മ്മാണ കമ്ബനികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു എന്ന വിവരം കഴിഞ്ഞ ആഴ്ചയാണ് മൈക്രോസോഫ്റ്റ് കമ്ബനി പുറത്തുവിട്ടത്. വാക്‌സിന്‍ നിര്‍മ്മാണ കമ്ബനികളെ തകര്‍ക്കാന്‍ ഉത്തര കൊറിയന്‍ സര്‍ക്കാര്‍ നടത്തിയ പരിശ്രമം പരാജയപ്പെടുത്തിയ വിവരം ദക്ഷിണ കൊറിയന്‍ പാര്‍ലമെന്ററി ഇന്റലിജന്‍സ് കമ്മറ്റി അംഗമാണ് പുറത്തുവിട്ടത്. ദേശീയ രഹസ്യന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിലാണ് ഹാക്കര്‍മാരെക്കുറിച്ച്‌ സൂചന ലഭിച്ചത്. എന്നാല്‍ ഏത് കമ്ബനിയെ ലക്ഷ്യമിട്ടാണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. കൊറോണ വാക്‌സിന്‍ നിര്‍മ്മാണ കമ്ബനികളുടെ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുത്തുന്നതിലൂടെ ആ രാജ്യത്തെ തകര്‍ക്കുകയും രാജ്യത്തിന്റെ ബൗദ്ധിക സ്വത്ത് കൈക്കലാക്കുകയുമാണ് ശത്രുരാജ്യങ്ങളുടെ ലക്ഷ്യം. ദക്ഷിണ കൊറിയ, കാനഡ, ഫ്രാന്‍സ്, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങളെലക്ഷ്യമിട്ടാണ് രാജ്യാന്തര ഹാക്കര്‍മാര്‍ പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ ചൈനയിലെ ഹാക്കര്‍മാര്‍ അമേരിക്കന്‍ കൊറോണ വാക്‌സിന്‍ നിര്‍മ്മാണ കമ്ബനിയായ മോഡേര്‍ണയുടെ ഡാറ്റകള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചിരുന്നു. ദക്ഷിണ കൊറിയയില്‍ മൂന്നാം ഘട്ട കൊറോണ വ്യാപനം നടക്കുന്ന സാഹചര്യത്തിലാണ് ശത്രുരാജ്യങ്ങളുടെ ഇത്തരം നീക്കം. വെള്ളയാഴ്ച 569 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് 500 ല്‍ അധികം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഇതിനോടകം 516 പേര്‍ മരിച്ചു.

Related News